കാപ്പാ കേസിലെ പ്രതിക്ക് ക്രൂരമര്‍ദനം; സ്വകാര്യഭാഗത്ത് തീക്കനലിട്ട് പൊള്ളിച്ചു, മൂന്നുപേര്‍ അറസ്റ്റില്‍

അടൂർ: കാപ്പാ കേസിലെ പ്രതിയെ ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. കണ്ണൂർ ഇരട്ടി കേളകം അടയ്ക്കാത്തോട് മുട്ട് മാറ്റി പടിയക്കണ്ടത്തില്‍ ജെറില്‍ പി. ജോർജ്(25) നാണ് ക്രൂരമർദനമേറ്റത്. സംഭവത്തില്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഏഴംകുളം നെടുമണ്‍ പറമ്പ് വയല്‍കാവ് മുതിരവിള പുത്തൻവീട്ടില്‍ വിഷ്ണു വിജയൻ (കിച്ചു-30) കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് സുരഭി വീട്ടില്‍ കാർത്തിക്(26) ഏഴംകുളം വയല കുതിരമുക്ക് ഉടയാൻ വിള കിഴക്കേതില്‍ ശ്യാം (24) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 18-നായിരുന്നു സംഭവം.

അടൂർ ഇളമണ്ണൂർ മാരൂരിലുള്ള വീട്ടില്‍വച്ചാണ് യുവാവിനെ പ്രതികള്‍ ക്രൂരമായി ആക്രമിച്ചത്. പുറത്തും വയറിലും നെഞ്ചിലുമായി ബ്ലേഡ് വച്ച്‌ ആഴത്തില്‍ ഇരുപത് മുറിവേല്‍പ്പിച്ചിട്ടുണ്ട്. സ്വകാര്യഭാഗത്തും തുടകളിലും തീക്കനല്‍ വാരിയിട്ട് പൊള്ളിച്ചു. കൂടാതെ ശ്യാം എന്നയാള്‍ എയർ പിസ്റ്റള്‍ ഉപയോഗിച്ച്‌ ചെവിയില്‍ പെല്ലറ്റില്ലാതെ തുടരെ അടിച്ചു. പിന്നീട് പെല്ലറ്റ് ഉപയോഗിച്ച്‌ ജെറിലിന്റെ കാലിലും ചെവിയിലും വച്ച്‌ വെടിവച്ചതായും പോലീസ് പറയുന്നു. കമ്പു കൊണ്ട് ദേഹമാസകലം അടിച്ചും ഇവർ യുവാവിനെ പരിക്കേല്‍പ്പിച്ചിരുന്നു.

Hot Topics

Related Articles