സമഗ്ര നെൽകൃഷി വികസന പദ്ധതി വെറും പ്രഹസനം ;കഴിഞ്ഞ പുഞ്ചകൃഷിക്ക് നൽകേണ്ട ആനുകൂല്യം പോലും നൽകിട്ടില്ല

കടുത്തുരുത്തി: ഈ വർഷത്തെ പുഞ്ചക്കൃഷി വിളവെടുപ്പ് കഴിഞ്ഞിട്ടും കഴിഞ്ഞ പുഞ്ചകൃഷിക്ക് നൽകേണ്ട ആനുകൂല്യം ഇതുവരെയും ലഭിച്ചില്ലെന്ന് നെൽ കർഷകർ. കോട്ടയം ജില്ലയിൽ മാത്രം നൽകാനുള്ളത് ഏകദേശം10 കോടിയോളം രൂപയാണ്

Advertisements

ഇതോടെ സ്വർണ്ണം പണയം വച്ചും, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് ക്യഷിയിറക്കിയ കർഷകർ വിഷമത്തിൽ. സമഗ്ര നെൽകൃഷി വികസന പദ്ധതി (സി.ഡി.ആർ) പ്രകാരം സർക്കാർ നൽകുന്ന ആനുകൂല്യമാണ് ഒരു വർഷമായിട്ടും ലഭിക്കാത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ പുഞ്ചകൃഷി കർഷകർക്ക് വൻ സാമ്പത്തിക നഷടമാണ് ഉണ്ടാക്കിയിരുന്നത്. നൂറ് കണക്കിന് ഹെക്ടർ നെല്ലാണ് കനത്ത മഴ മൂലം കൊയ്യാൻ കഴിയാതെ നഷ്ടമായത്. കോട്ടയം ജില്ലയിൽ മാത്രം നൽകാനുള്ളത് ഏകദേശം10 കോടിയോളം രൂപയാണ്.

ഫണ്ട് ലഭിക്കാത്തതാണ് വിതരണം ചെയ്യാത്തതെന്ന് കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്നും അറിയിച്ചു. ഹെക്ടറിന് 5500 രൂപയാണ് സി.ഡി.ആർ ഫണ്ടായി നൽകുന്നത്. സംസ്ഥാനത്ത് 171921 ഹെക്ടർ സ്ഥലത്താണ് പുഞ്ചകൃഷിയിറക്കിയത്. കോട്ടയം ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം പുഞ്ചകൃഷിക്ക് 17678 ഹെക്ടർ നിലത്ത് 22166 കർഷകരാണ് നെൽകുഷി ഇറക്കിയത്.

ഏറ്റവും കൂടുതൽ നെൽകൃഷിയുണ്ടായിരുന്നത് കോട്ടയം താലൂക്കിലായിരുന്നു 9677 ഹെക്ടർ, വൈക്കം 5263, ചങ്ങനാശേരി 2536, മീനച്ചിൽ 190, കാത്തിരിപ്പള്ളി 12 ഹെക്ടർ എന്നിങ്ങനെയാണ് രജിസ്ടർ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിൽ 22166 കർഷകരാണ് ക്യഷിയിറക്കിയത്.

Hot Topics

Related Articles