ഖത്തറിൽ ഇനി പൊടിപാറും പോരാട്ടം; പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ പോരാട്ടം നെതർലൻഡ്‌സും യുഎസ്എയും ആദ്യ മത്സരത്തിന് ഇറങ്ങും

ഖത്തർ: ഖത്തറിൽ ഇന്ന് പൊടിപാറും പോരാട്ടത്തിന് തുടക്കം. പ്രീക്വാർട്ടർ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാകുന്നത്. ആദ്യ മത്സരത്തിൽ രാത്രി എട്ടരയ്ക്ക് നെതർലൻഡ്‌സ് യുഎസ്എയെ നേരിടും. ഗ്രൂപ്പ് അർ റയാനിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പിലെ മൂന്നിൽ രണ്ട് മത്സരങ്ങളും വിജയിച്ചാണ് നെതർലൻഡ് പ്രീക്വാർട്ടറിലേയ്ക്ക് എത്തുന്നത്. ഒരൊറ്റ മത്സരം പോലും തോൽക്കാതെ ഏഴു പോയിന്റുമായാണ് നെതർലൻഡ്‌സിന്റെ പടയോട്ടം. വെയിൽസിനെയും ഇംഗ്ലണ്ടിനെയും സമനിലയിൽ തളച്ച യുഎസ്‌ഐ ഇറാനെ തോൽപ്പിച്ച് അഞ്ച് പോയിന്റുമായാണ് പ്രീ ക്വാർട്ടറിലേയ്ക്ക് എത്തുന്നത്.

പുലർച്ചെ നടക്കുന്ന രണ്ടാം മത്സരത്തിൽ അർജന്റീന ആസ്‌ട്രേലിയയെ നേരിടും. ആദ്യ മത്സരത്തിൽ സൗദിയോടേറ്റ ഞെട്ടിക്കുന്ന തോൽവിയാണ് അർജന്റീനയെ അടിമുടി ഇളക്കി മറിച്ചത്. എന്നാൽ, ആ തോൽവിയോടെ ടീം ആകെ മാറിമറിഞ്ഞു. ആസ്‌ട്രേലിയ ആകട്ടെ അവസാന മത്സരത്തിൽ ഡെൻമാർക്കിനെ മറികടന്നാണ് എത്തുന്നത്. അർ റയാനിലെ അഹമ്മദ് ബിൻ അലി സ്‌റ്റേഡിയത്തിൽ രാത്രി 12.30 നാണ് മത്സരം നടക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റൗണ്ട് ഓഫ് 16 ലെ മൂന്നാം മത്സരത്തിൽ ഡിസംബർ നാലിന് രാത്രി എട്ടരയ്ക്ക് ഫ്രാൻസും പോളണ്ടുമാണ് ഏറ്റുമുട്ടുക. ആദ്യ മത്സരത്തിൽ നാലു ഗോളിന് ആസ്‌ട്രേലിയയെ തകർത്തു തുടങ്ങിയ ഫ്രാൻസിനെ മറിച്ചിട്ടത് ടുണീഷ്യ ആയിരുന്നു. അവസാന മത്സരത്തിൽ ഒരൊറ്റ ഗോളിന്റെ അട്ടിമറിയാണ് ടുണീഷ്യ നടത്തിയത്. അർജന്റീനയോട് അവസാന മത്സരത്തിൽ തോറ്റ പോളണ്ടാണ് ഫ്രാൻസിന്റെ എതിരാളികൾ.

അഞ്ചിന് അർദ്ധരാത്രിയിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് സെനഗളിനെ നേരിടും. രാത്രി എട്ടരയ്ക്ക് നടക്കുന്ന കളിയിൽ അട്ടിമറി വീരന്മാരായ ജപ്പാന് ക്രൊയേഷ്യയാണ് എതിരാളികൾ. ഡിസംബർ അഞ്ചിന് അർദ്ധരാത്രിയിൽ കൊറിയ ജി ഗ്രൂപ്പ് ചാമ്പ്യന്മാരായ ബ്രസീലിനെയും വൈകിട്ട് എട്ടരയ്ക്കു നടക്കുന്ന കളിയിൽ മൊറോക്കോ സ്‌പെയിനെയും നേരിടും. ഇതേ ദിവസം അർദ്ധരാത്രിയിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗല്ലിന് സ്വിറ്റ്‌സർലൻഡാകും എതിരാളികൾ.

Hot Topics

Related Articles