കോട്ടയം: സിപിഐ നേതാവ് വിഎസ് ബിജിമോളുടെ കോൺഗ്രസ് പ്രവേശനം സംബന്ധിച്ച് ജാഗ്രത ന്യൂസ് പുറത്തുവിട്ട വാർത്ത ചർച്ച ചെയ്ത് രാഷ്ട്രീയ കേരളം. ഇന്നു രാവിലെയോടെ കോൺഗ്രസിന്റെ സൈബർ ഇടങ്ങളിലാണ് ബിജിമോൾ കോൺഗ്രസിലേക്കുള്ള വാർത്തകൾ പരന്നത്. വൈകിട്ടോടെ കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം ഇക്കാര്യത്തിൽ വാക്കാലുള്ള സ്ഥിരീകരണം നൽകി. ഇതിന് പിന്നാലെയാണ് ജാഗ്രത ന്യൂസ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. കോൺഗ്രസ് പുറത്തുവിടുന്ന ഈ വിവരങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ച എങ്കിലും ഇടതുപക്ഷ കേന്ദ്രങ്ങളും പ്രത്യേകിച്ച് സിപിഐയും ഞെട്ടലോടെയാണ് ഈ വാർത്തയെ കണ്ടത്. സിപിഐ സംസ്ഥാന നേതൃത്വത്തിനും കോട്ടയം ഇടുക്കി ജില്ലാ നേതൃത്വങ്ങളിളിലും ഈ കൂടുമാറ്റ വാർത്ത ചർച്ചയായി.
ഇതുസംബന്ധിച്ച് ഒരു കാര്യങ്ങളും ഇടതു നേതൃത്വത്തിനോ സിപിഐ നേതൃത്വത്തിനോ അറയില്ലെന്ന് നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. ബിജിമോൾ തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകട്ടെ എന്ന് അവർ നിലപാടെടുത്തു. സംഘടനാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഘട്ടത്തിലും രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര പുരോഗമിക്കുന്ന ഘട്ടത്തിലും ഇടതു പാളയത്തിൽ നിന്ന് കരുത്തനായ നേതാവിനെ തന്നെ തങ്ങൾക്കൊപ്പം കൂട്ടാനാകുന്നത് നേട്ടമായി കോൺഗ്രസും വിലയിരുത്തുന്നു. കോൺഗ്രസ് അണികളും കോൺഗ്രസ് അനുഭാവ സമൂഹമാധ്യമങ്ങളും ഇതിനോടകം ബിജിമോളുടെ കോൺഗ്രസ് പ്രവേശനം ആഘോഷമായി പ്രചരിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഐക്കുള്ളിലെ പടലപ്പിണക്കങ്ങൾ മുതലാക്കി ചേരി തിരിഞ്ഞു നിൽക്കുന്നവരിൽനിന്ന് കൂടുതൽ നേതാക്കളെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാകും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തയുടെ നിജസ്ഥിതി സംബന്ധിച്ച് ബിജിമോൾ തന്നെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐകേന്ദ്രങ്ങൾ.