രണ്‍ജീത് വധക്കേസ് :പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ആലപ്പുഴ: ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി ശ്രീദേവി മുൻപാകെ വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.കേസിൽ നിരപരാധികളാണ്, രാഷ്ട്രീയ കാരണങ്ങളാൽ പ്രതികളാക്കപ്പെട്ടു, ഒരു വർഷമായി തടവിലാണ്, എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ വധക്കേസിലെ പ്രതികൾക്കു വിചാരണ കോടതി ജാമ്യം അനുവദിച്ചു എന്നീ കാരണങ്ങളാണു ജാമ്യത്തിനായി പ്രതികൾ ചൂണ്ടിക്കാട്ടിയത്.

Advertisements

ഷാൻ വധമല്ല കേസിന്റെ തുടക്കമെന്നും 2021 ഫെബ്രുവരി 24 ന് ചേർത്തലയിൽ നന്ദു കൃഷ്ണ എന്ന ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണു ആർഎസ്എസ്, ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഗൂഢാലോചന നടത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും കേസിന്റെ നടപടികൾക്കായി പ്രതികൾക്കു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകൻ കെ.ബി.പ്രേംദീപും ഹാജരായി.

Hot Topics

Related Articles