ലോകകപ്പ് ട്വൻ്റി 20: റൺ വേട്ടയിൽ കുതിച്ചു കയറി സഞ്ജു സാംസൺ 

മുംബൈ: ഐസിസി ടി20 ലോകകപ്പ് ആവേശകരമായ ഫൈനലിലേക്ക് കടക്കുമ്പോള്‍, വെറും നാല് മത്സരങ്ങളില്‍ നിന്ന് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 11-ാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ തകർപ്പൻ പ്രകടനമാണ് (89 റണ്‍സ്) സഞ്ജുവിനെ ആദ്യ പത്തിന് തൊട്ടരികിലെത്തിച്ചത്.

Advertisements

സഞ്ജുവിന്റെ ‘മാസ്’ കണക്കുകള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ലോകകപ്പില്‍ കളിച്ച നാല് ഇന്നിംഗ്സുകളില്‍ നിന്നായി സഞ്ജു അടിച്ചുകൂട്ടിയത് 232 റണ്‍സ്. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റണ്‍സാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ.

ശരാശരി: 77.33

സ്ട്രൈക്ക് റേറ്റ്: 201.73 (ടൂർണമെന്റില്‍ രണ്ടാം സ്ഥാനം)

സിക്സറുകള്‍: 16 എണ്ണം

ന്യൂസിലൻഡിന്റെ ഫിൻ അലൻ മാത്രമാണ് സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ സഞ്ജുവിന് മുന്നിലുള്ളത്. ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സഞ്ജുവിന് ആദ്യ പത്തില്‍ ഇടംപിടിക്കാനാകും.

ലോകകപ്പിലെ മറ്റ് റണ്‍വേട്ടക്കാർ

നിലവില്‍ ഒന്നാം സ്ഥാനത്ത് പാകിസ്ഥാന്റെ ഫർഹാനാണ്. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് രണ്ട് സെഞ്ചുറികളടക്കം 383 റണ്‍സ് താരം നേടി. ഒരു ലോകകപ്പില്‍ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഫർഹാൻ സ്വന്തമാക്കി.

സ്ഥാനം താരം ടീം റണ്‍സ്

1 ഫർഹാൻ പാകിസ്ഥാൻ 383

2 ബ്രയാൻ ബെന്നറ്റ് സിംബാബ്വെ 292

3 ഫിൻ അലൻ ന്യൂസിലൻഡ് 289

4 എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്ക 286

5 ജേക്കബ് ബെഥേല്‍ ഇംഗ്ലണ്ട് 280

6 ടിം സീഫെർട്ട് ന്യൂസിലൻഡ് 274

7 ഇഷാൻ കിഷൻ ഇന്ത്യ 263

8 ഷിംറോണ്‍ ഹെറ്റ്മെയർ വെസ്റ്റ് ഇൻഡീസ് 248

9 സൂര്യകുമാർ യാദവ് ഇന്ത്യ 242

10 ഹാരി ബ്രൂക്ക് ഇംഗ്ലണ്ട് 235

ഇന്ത്യൻ താരങ്ങളുടെ പ്രകടനം

ഇന്ത്യൻ നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇഷാൻ കിഷനാണ് (263 റണ്‍സ്). സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 18 പന്തില്‍ 39 റണ്‍സ് നേടിയ കിഷൻ പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട്. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് 242 റണ്‍സുമായി ഒമ്പതാം സ്ഥാനത്താണ്.  സഞ്ജു സാംസണിന്റെ ഈ മിന്നും ഫോം ഫൈനലില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. സെമിയിലെ ഹീറോ ആയ സഞ്ജു ഫൈനലിലും ബാറ്റിംഗ് വെടിക്കെട്ട് തുടരുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Hot Topics

Related Articles