ആലപ്പുഴ:സർക്കാർആശുപത്രിയിലെ ചികിത്സക്ക് ഒരു തരത്തിലുള്ള
ഫീസും വാങ്ങാൻ പാടില്ലെന്ന് മുൻ മന്ത്രി ജി.സുധാകരൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. എങ്കിലെസാധാരണക്കാരുടെആശുപത്രിയാകൂ.ധർമ്മാശുപത്രിയാകൂ അദ്ദേഹം പറഞ്ഞു.
സമ്പന്നരായവരിൽ നിന്ന് ,വേണമെങ്കിൽ 50, ശതമാനം ഫീസുവാങ്ങാം.
വണ്ടാനംമെഡിക്കൽകോളേജിന്കുടുതൽ വികസനം ഉണ്ടാകണം.മന്ത്രി യായിരുന്നപി.കെ.ശ്രീമതി,എം.എൽ.എ.ആയിരുന്ന,താനുമായിആലോചി
ച്ചാണ്ആലപ്പുഴയിൽനിന്നുംമെഡിക്കൽകോളേജ്ആശുപത്രിവണ്ടാനത്തേക്ക്മാറ്റിയത്.എങ്കിലെമെഡിക്കൽകോളേജാകു.
വണ്ടാനത്തെ മെഡിക്കൽ കോളേജു പോലെ ഇത്രയും നല്ല ലൊക്കേഷനുളള മെഡിക്കൽകോളജ് കേരളത്തിൽ മറ്റെവിടെയും ഇല്ലെന്നുംജി.സുധാകരൻപറഞ്ഞു.ആശുപത്രിയിൽ മുമ്പ് താൻഎത്തിയത്ഓർമ്മിച്ച എ.ഡി. തോമസ്എം.എൽ.എ.ഔദ്ധ്യോഗികമായിഎത്തുന്നത് ആദ്യമാണെന്നും സാധാരണക്കാരായവരുടെആശുപത്രിയാണ് ജനറൽ ആശുപത്രിയെന്നുംപറഞ്ഞു.
നഗരസഭാദ്ധ്യക്ഷ മോളീജേക്കബ്ബ്,ജില്ലാ മെഡിക്കൽ ഓഫിസർഡോ.പി.വി.വിദ്യ,എൻ.ആർ.
എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ലൈജു, ജനറൽ ആശുപ ത്രി സൂപ്രണ്ട് ഇൻചാർജ ഡോ. കെ.വേണുഗോപാൽ, ആർഎംഒ ഡോ.ഷാലിമ കൈരളി,നഗരസഭാ വൈസ് ചെയർ മാൻ ജോസ് ചെല്ലപ്പൻ, സ്ഥിര സമിതിഅധ്യക്ഷരായ എ.എം.നൗ ഫൽ,സി.ജ്യോതിമോൾ, മായരാ ജേന്ദ്രൻ,കൗൺസിലറന്മാരായ ആർ. ആർ.ജോഷി രാജ്, ബീനകൊച്ചുബാവ, എ.എസ്.കവിത തുടങ്ങിയവർ പ്രസംഗിച്ചു. ആശുപത്രിക്ക് ദേശീയഅംഗീകാരം നേടാൻ നേതൃപരമായ പങ്ക് വഹിച്ച മുൻ സൂപ്രണ്ട് ഡോ:
ആർ.എസ്.സന്ധ്യയെഷാളണിയിച്ചുംമൊമൊന്റോ നൽകിയും സമ്മേളനത്തിൽ വെച്ച്കെ.സി. വേണുഗോപാൽഎംപി ആദരിച്ചു.
സർക്കാർആശുപത്രിയിലെ ചികിത്സക്ക് ഒരു തരത്തിലുള്ളഫീസും വാങ്ങാൻ പാടില്ല : ജി.സുധാകരൻ എം.എൽ.എ

Advertisements

