തിരത്തെടുപ്പ് തോല്‍വിയുടെ പേരില്‍ ആരേയും ബലിയാടാക്കുന്നതല്ല പാര്‍ട്ടി നയം; തിരുത്തേണ്ടവ തിരുത്തും: ടി.എന്‍ പ്രതാപന്‍

തൃശൂർ : സുല്‍ത്താൻ ബത്തേരിയില്‍ നടന്ന കെപിസിസി ക്യാമ്പ് എക്സികൂട്ടീവില്‍ കെ. മുരളീധരനെതിരെ രൂക്ഷവിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി വർക്കിങ് പ്രസിഡണ്ട് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ക്യാമ്പ് എക്സിക്കൂട്ടീവിൻ്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രധിനിധികളും വിമർശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രധിനിധികള്‍ അല്ലാത്ത പാർട്ടി ശത്രുക്കള്‍ മനപൂർവ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെ കുറിച്ച്‌ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

കെ. മുരളീധരൻ കോണ്‍ഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തിൻ്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നു. അദ്ദേഹത്തെ മാറ്റി നിർത്തികൊണ്ട് ഒരു പ്രവർത്തനത്തിനും കെപിസിസി മുതിരില്ല. തെരത്തെടുപ്പ് പരാജയത്തിന്റെ പേരില്‍ ആരേയും ബലിയാടാക്കുന്നതല്ല പാർട്ടി നയം. സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്തി തിരുത്തേണ്ടവ തിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും എല്ലാവരേയും വിശ്വാസത്തിലെടുത്തും അടുത്ത വിജയങ്ങള്‍ക്കായി പാർട്ടിയെ കൂടുതല്‍ സജ്ഞമാക്കുകയാണ് കെപിസിസിയുടെ ലക്ഷ്യം. ഇതിനായി ഒറ്റകെട്ടായി മുന്നോട്ട് പോവുന്ന സന്ദർഭത്തില്‍ പാർട്ടിയെ മോശപ്പെടുത്താല്‍ പാർട്ടി ശത്രുക്കളുടെ ഏജന്റുമാരായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തും. കോണ്‍ഗ്രസ്സിനേയും പ്രത്യേകിച്ച്‌ തന്നെയും വ്യക്തിപരമായി ദ്രോഹിക്കുന്നതിന് വേണ്ടി കുറേ നാളുകളായി മനപൂർവ്വം വാർത്തകള്‍ സൃഷ്ടിക്കുകയാണ്. ഇതിനെതിരെ സംഘടനക്ക് അകത്ത് പരാതി നല്‍കുന്നതോടൊപ്പം നിയമനടപടികളും സ്വീകരിക്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Hot Topics

Related Articles