ട്രെയിനിൽ അപ്രതീക്ഷിത അതിഥി”, ഞെട്ടി യാത്രക്കാർ, പരിശോധനയിൽ പിടികൊടുക്കാതെ മുങ്ങി; വൈകിയത് രണ്ട് മണിക്കൂർ

തിരുവനന്തപുരം :തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്ബിനെ കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായി യാത്രക്കാര്‍. ഇന്നലെ രാത്രിയാണ് സംഭവം.ട്രെയിനിലെ എസ് 5 സ്ലീപ്പര്‍ കമ്ബാര്‍ട്ട്‌മെന്റിലാണ് പാമ്ബിനെ കണ്ടത്. ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം.കണ്ണുര്‍ സ്വദേശിനിയും മകളുമാണ് ആദ്യം പാമ്ബിനെ കണ്ടത്. തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചു. യാത്രക്കാരില്‍ ഒരാള്‍ വടികൊണ്ട് പാമ്ബിനെ കുത്തിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന പാമ്ബിനെ കൊല്ലരുതെന്ന് പറഞ്ഞ് ചിലര്‍ ബഹളം വെച്ചു. യാത്രക്കാരന്‍ പാമ്ബിന്റെ ദേഹത്തു നിന്നു വടി മാറ്റിയതോടെ പാമ്ബ് കമ്ബാര്‍ട്ട്‌മെന്റിലൂടെ ഇഴഞ്ഞു പോയി.രാത്രി 10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ അധികൃതരെത്തി പരിശോധന നടത്തിയെങ്കിലും പാമ്ബിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാരെ പുറത്തിറക്കി മുക്കാല്‍ മണിക്കൂറോളം നേരമാണ് പരിശഓധന നടത്തിയത്. യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പടെ പരിശോധിച്ചു. ഫയര്‍ഫോഴ്‌സും വനശ്രീയില്‍ നിന്നെത്തിയ പാമ്ബുപിടുത്തക്കാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Advertisements

Hot Topics

Related Articles