അമിത ആത്മവിശ്വാസം തുണച്ചില്ല ; ജോക്കോവിച്ച് കാലിടറി വീണു ; പുരുഷ വിഭാഗം വിംബിള്‍ഡണിന് കിരീടം കാര്‍ലോസ് അല്‍ക്കറാസിന്

ലണ്ടന്‍: പുരുഷ വിഭാഗം വിംബിള്‍ഡണിന് പുതിയ അവകാശി. നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിന് അടിതെറ്റിയപ്പോള്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസ് പുല്‍കോര്‍ട്ടിലെ ആദ്യ കിരീടത്തില്‍ ചുംബിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അല്‍ക്കറാസിന്റെ നേട്ടം. സ്‌കോര്‍: 1-6, 7-6, 6-1, 3-6, 6-4. ലോക ഒന്നാം നമ്ബര്‍ താരമായ അല്‍ക്കറാസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും അല്‍ക്കറാസിനായിരുന്നു.

വിംബിള്‍ഡണില്‍ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാന്‍സ്ലാം നേട്ടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച്‌ ഇറങ്ങിയത്. ആദ്യ സെറ്റില്‍ താരം സൂചന നല്‍കുകയും ചെയ്തു. അല്‍ക്കറാസ് ചിത്രത്തിലെ ഉണ്ടായിരുന്നില്ല. രണ്ടാം സെറ്റില്‍ ടൈബ്രേക്കറില്‍ അല്‍ക്കറാസ് സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും സ്പാനിഷ് താരത്തിന്റെ ആധിപത്യം. എന്നാല്‍ നാലാം സെറ്റില്‍ ജോക്കോവിച്ച്‌ തിരിച്ചടിച്ചു. 3-6ന് സെറ്റ് കയ്യില്‍. മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. തുടക്കത്തില്‍ തന്നെ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ അല്‍ക്കറാസിന് സാധിച്ചു. പിന്നീട് സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ അല്‍ക്കറാസ് ഗെയിമും മത്സരവും സ്വന്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ സെര്‍ബിയന്‍ താരത്തിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടി അല്‍ക്കറാസിന് സാധിച്ചു. മുപ്പത്തിയാറാം വയസ്സില്‍ ജോകോവിച്ചിന്റെ മുപ്പത്തിയഞ്ചാം മേജര്‍ ഫൈനലായിരുന്നു ഇത്. ജയിച്ചിരുന്നെങ്കില്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ സെറിന വില്യംസിന്റെ 23 കിരീടങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു.

Hot Topics

Related Articles