വിവാഹം ആലോചിച്ചെത്തിയ യുവാവ് വിമാനത്താവളത്തിൽ കുടുങ്ങി; രക്ഷിക്കുന്നതിനായി തിരുവനന്തപുരം സ്വദേശിയായ 51 കാരി നൽകിയ 22 ലക്ഷം രൂപ; തട്ടിപ്പുകാരൻ കിട്ടിയ പണവുമായി സ്ഥലം വിട്ടതോടെ വീട്ടമ്മ വെട്ടിൽ

തിരുവനന്തപുരം: വിമാനത്താവളത്തിൽ കുടുങ്ങിയ പ്രതിശ്രുത വരനെ രക്ഷിക്കാൻ 22 ലക്ഷം രൂപ എടുത്തു വീശിയ 51 കാരിയ്ക്കു കിട്ടിയത് എട്ടിന്റെ പണി. വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തന്ന പരാതിയുമായി 51കാരിയായ തിരുവനന്തപുരം സ്വദേശിനി രംഗത്ത് എത്തിയപ്പോഴാണ് തട്ടിപ്പിന്റെ പുതിയ കഥ പുറത്ത് വന്നത്. മാട്രിമോണിയൽ വഴി പരിചയപ്പെട്ടയാളാണ് പണം തട്ടിയത്.

Advertisements

വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങാൻ പണം കെട്ടിവയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിയതെന്നാണ് പരാതി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.വിവാഹമോചിതയായ 51 കാരി 2021 ജനുവരിയിലാണ് വൈവാഹിക പോർട്ടൽ വഴി തട്ടിപ്പുകാരനെ പരിചയപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകാരോഗ്യസംഘടനയിലെ ഡോക്ടറായി ജോർദാനിലെ ഉൾനാട്ടിൽ ജോലിചെയ്യുന്നു എന്നായിരുന്നു തട്ടിപ്പുകാരൻ സ്ത്രീയെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഫോണിൽ സംസാരിക്കാൻ പറ്റില്ലെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാരൻ വാട്സാപ്പ് സന്ദേശങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുകയും. തുടർന്ന് ഇവരെ നേരിൽക്കാണാനായി ഇന്ത്യയിലേക്ക് വരുന്നുവെന്ന് നവംബറിൽ അറിയിക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങണമെങ്കിൽ 22.75 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടിവരുമെന്നും സന്ദേശമയച്ചത്. ഇതോടെയാണ് ഇവർ പണം കൈമാറിയത്. കസ്റ്റംസ് ഫീ, ഡെസ്പാച്ച് ഫീ, ഇൻസ്റ്റലേഷൻ ഫീ, നോട്ടറിക്കുള്ള ചെലവ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ ആവശ്യങ്ങൾക്കെന്നു പറഞ്ഞാണ് പണം വാങ്ങിയത്.

Hot Topics

Related Articles