തലയോലപ്പറമ്പിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് മരിച്ച സംഭവം : മൃതദേഹം കണ്ടെത്തിയത് ഭർത്താവിനെ പോലീസ് അന്വേഷിക്കുന്നതിനിടെ 

കടുത്തുരുത്തി : തലയോലപ്പറമ്പിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് ആഴത്തിൽ പരിക്കേറ്റ വീട്ടമ്മയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ തലയോലപ്പറമ്പ് സ്രാങ്കുഴി ഭാഗത്ത് താമസിക്കുന്ന വടക്കേക്കര വീട്ടിൽ തുളസി (53) നാണ് കുത്തേറ്റത്. 

Advertisements

സംഭവത്തിന് ശേഷം ഇവിടെ നിന്നും പോയ തുളസിയുടെ ഭർത്താവ് പത്മകുമാർ (57) നെ മുളന്തുരുത്തി ഭാഗത്തെ റെയിൽവേ ട്രാക്കിൽ രാത്രി 11 മണിയോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും ഏതാനും വർഷങ്ങളായി പിരിഞ്ഞ് താമസിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാരിക്കോട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മകനോടെപ്പമാണ് പത്മകുമാർ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് സ്രാങ്കുഴി ഭാഗത്ത് തുളസി ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ എത്തിയ പത്മകുമാർ ഇവരെ കുത്തിയ ശേഷം ഓടിപ്പൊക്കുകയായിരുന്നുവെന്ന് പറയുന്നു.

 കുത്തേറ്റ് ചോര വാർന്ന് അയൽവാസിയുടെ വീട്ടിൽ കയറിച്ചെന്ന തുളസിയെ അവരുടെ ബന്ധുക്കളാണ് ഉടൻആശുപത്രിയിൽ എത്തിച്ചത്. ഇവർ മുൻപും വഴക്കുണ്ടാക്കിയതിന് കേസ്സ് ഉണ്ടായിരുന്നു. പത്മകുമാറിൻ്റെ മൃതദേഹം തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. മുളന്തുരുത്തി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. 

Hot Topics

Related Articles