രാജീവ് ചന്ദ്രശേഖര പേടിച്ച്‌ ഓടുമെന്ന് കരുതേണ്ട ; നിരപരാധികള്‍ കൊല്ലപ്പെടാമെന്ന ഭീതി നിറഞ്ഞ സാഹചര്യമാണ് കേരളത്തിൽ ; കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം : കളമശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലെ സാധാരണക്കാരുടെ ആശങ്കകള്‍ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്തില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.ഒരു വ്യക്തിക്ക് സ്വയം ബോംബ് നിര്‍മ്മിച്ച്‌, സ്ഫോടനം നടത്താമെന്ന അപകടകരമായ സാഹചര്യത്തിലേക്ക് സംസ്ഥാനം എത്തിയിരിക്കുന്നു. ഈ ആശങ്ക പരിഹരിക്കുന്ന ഒരു കാര്യവും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞില്ല. പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ കെണിയില്‍ പെട്ടു. നിരപരാധികള്‍ കൊല്ലപ്പെടാമെന്ന ഭീതി നിറഞ്ഞ സാഹചര്യമാണ് കേരളത്തിലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Advertisements

കളമശേരി സ്ഫോടനത്തില്‍ പ്രതി സ്വയം കീഴടങ്ങുന്നത് വരെ പോലീസിന് ഒരു വിവരവും ഇല്ലായിരുന്നു. ഭീകരപ്രവര്‍ത്തനമാണെന്ന കാര്യത്തില്‍ എം വി ഗോവിന്ദനടക്കം ആര്‍ക്കും സംശയമുണ്ടായിട്ടില്ല. ഡൊമിനിക് മാര്‍ട്ടിൻ മാത്രമേ പ്രതിയായുള്ളോയെന്ന സംശയം പ്രകടിപ്പിച്ചാല്‍ അന്വേഷണത്തെ തടസപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറയും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മത ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിന് ഏറെ സാധ്യതയുള്ള സ്ഥലമായി കേരളം മാറിയിരിക്കുകയാണ്. എലത്തൂര്‍ ട്രെയിൻ തീവയ്പ് അതാണ് വ്യക്തമാക്കിയത്. രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തത് മതധ്രുവീകരണം ലക്ഷ്യം വെച്ചാണ്. രാജീവ് ചന്ദ്രശേഖര്‍ ഇത് കണ്ട് പേടിച്ച്‌ ഓടുമെന്ന് കരുതേണ്ട. ഗോവിന്ദൻ മാഷിനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും വി മുരളീധരൻ ചോദിച്ചു.

Hot Topics

Related Articles