പത്തനംതിട്ട : കുമ്പഴയിൽ കരടിയുടെ ആക്രമണത്തിൽ വ്യാപാരിക്ക് പരിക്കേറ്റു. പത്തനംതിട്ട നഗരസഭയിലെ വാർഡ് 18 ലെ പനന്തോപ്പിലാണ് സംഭവം നടന്നത്. പനംതോപ്പ് പുത്തൻവീട്ടിൽ ഗോപാലൻ (72)നെയാണ് കരടി ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. വീടിനടുത്ത് പലചരക്ക് കട നടത്തുകയാണ് ഗോപാലൻ. പതിവുപോലെ രാവിലെ രാവിലെ കട തുറന്നപ്പോഴാണ് കരടി ആക്രമിച്ചത്. ഈ സമയം മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. കാലിൽ പരിക്കേറ്റ ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴത്തിലുള്ള മുറിവ് ആയതിനാൽ വിദഗ്ദ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. നഗരത്തിൽ പോലും ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വന്യമൃഗങ്ങളുടെ ശല്യം അത്ര രൂക്ഷമാണെന്നും വാർഡ് മെമ്പർ സുജ അജി പറഞ്ഞു. ആക്രമണം നടത്തിയ കരടിയെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
എവിടെയെങ്കിലും ഒളിച്ചിരിക്കുവാനുള്ള സാധ്യതയുമുണ്ട്. വനപാലകർ കരടിയെ കണ്ടെത്തുന്നതുവരെ ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്ന് വാർഡ് മെമ്പർ സുജ അജി അഭ്യർഥിച്ചു. _jgt@mylapra_