പൂഞ്ഞാറിൽ സെന്റ് ഫെറോന പള്ളിയിലെ വൈദികന് നേരെ നടന്നത് തെമ്മാടിത്തം ; മുഖ്യമന്ത്രി പിണറായി വിജയൻ 

ന്യൂസ് ഡെസ്ക് : പൂഞ്ഞാറിലെ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ ബൈക്കിലെത്തിയ യുവാക്കള്‍ ഇടിച്ചു വീഴ്‌ത്തിയ സംഭവത്തില്‍ പ്രതികരണവുമായി  മുഖ്യമന്ത്രി.ഈ വിഷയം മുഖ്യമന്ത്രിയുടെ ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖം പരിപാടിയില്‍ ഉയർത്തിയ കെഎൻഎം ഉപാധ്യക്ഷൻ ഹുസൈൻ മടവൂരിനെ വിമർശിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.

Advertisements

എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തില്‍ അവിടെ കാട്ടിയത്? ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോള്‍ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മള്‍ കരുതുന്നത്. പക്ഷെ അതില്‍ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഹുസൈൻ മടവൂരിനെ പോലുള്ളവർ തെറ്റായ ധാരണ വച്ചുപുലർത്തരുത്. പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. തെറ്റുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയും എടുക്കാം’- മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂഞ്ഞാർ സെന്റ് ഫെറോന പള്ളിയിലെ വൈദികനെ വാഹനമിടിപ്പിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സംഭവത്തില്‍ 27 വിദ്യാർത്ഥികളെയാണ് പ്രതി ചേർത്തിരുന്നത്. ഇവരില്‍ പത്ത് പേർ പ്രായപൂർത്തിയായവരായിരുന്നില്ല. എല്ലാവർക്കും ജാമ്യവും ലഭിച്ചിരുന്നു. പൊലീസ് മുസ്ലിം സമുദായത്തെ ഉന്നം വെക്കുന്നുവെന്ന് ഹുസൈൻ മടവൂർ ആരോപിച്ചിരുന്നു. ഈ സംഭവമാണ് ഹുസൈൻ മടവൂർ മുഖാമുഖം പരിപാടിയില്‍ ഉന്നയിച്ചത്.

Hot Topics

Related Articles