കുറ്റിപ്പുറം: കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതി 19 വര്‍ഷത്തിനുശേഷം മലപ്പുറത്ത് പിടിയില്‍. 2006ല്‍ കാഞ്ഞിരക്കുറ്റിയില്‍ യുവാവിനെ കാറില്‍ നിന്നിറക്കി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി, തൃശൂര്‍ മണലൂര്‍ സ്വദേശി കൊക്കിനി വീട്ടില്‍ വിമേഷ് (മലമ്ബാമ്ബ് കണ്ണന്‍-48) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് ഇയാളെ പിടികൂടിയത്. 2006ല്‍ അറസ്റ്റിലായ കണ്ണൻ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു.
കാഞ്ഞിരക്കുറ്റിയില്‍ 2006 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. യുവാവിനെ കാറില്‍ നിന്നിറക്കി വെട്ടികൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു വിമേഷ്. അന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്‍റും പുറപ്പെടുവിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നാണ് പ്രതി കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിലാകുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.