സംസ്ഥാന ബജറ്റിൽ സഹകരണ മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ.

തിരുവനന്തപുരം: 2021 -22 സാമ്പത്തിക വർഷത്തെ ബജറ്റിൽ സഹകരണ മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചിട്ടുണ്ടെന്ന് സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. ജനോപകാരപ്രദമായ പദ്ധതികൾക്ക് കൂടുതൽ ധനസഹായം അനുവദിച്ച ബജറ്റിൽ പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ മേഖലയെ വിശ്വാസത്തിലെടുക്കാനും ധനമന്ത്രി തയ്യാറായിട്ടുണ്ട്. കാർഷിക മേഖലയിലെ സബ്‌സിഡി വിതരണത്തിന് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തുന്നതിനുള്ള നിർദ്ദേശം ഇതിന് ഉദാഹരണമാണ്.

Advertisements

കാർഷിക മേഖലയിൽ സഹകരണ സംഘങ്ങളുടെ വിജയകമായ ഇടപെടലിന് കൂടുതൽ കരുത്തു പകരുന്നതിനും ബജറ്റ് നിർദ്ദേശങ്ങൾ കാരണമാകും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം, വിപണനം എന്നിവയിൽ ഇടപെടാൻ സഹകരണ മേഖലയ്ക്ക് 22.5 കോടി രൂപയുടെ സഹായം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കായി ഏകീകൃത സോഫ്റ്റ് വെയർ സ്ഥാപിക്കുന്നതിന് പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച 14 പട്ടികജാതി പട്ടികവർഗ സഹകരണസ സംഘങ്ങൾക്ക് 14 കോടി രൂപയും അനുവദിച്ചു. കാർഷിക മേഖലയിലെ സബ്‌സിഡി യഥാർത്ഥ അവകാശികൾക്ക് ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കാൻ സബ്‌സിഡി വിതരണം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി സഹകരണ സംഘങ്ങൾക്ക് 77.2 കോടി രൂപയാണ് അനുവദിച്ചത്.
കാർഷിക മേഖലയിലെ മൂല്യവർദ്ധിത പ്രവർത്തനങ്ങൾക്ക്് ഉദാഹരണമായി ബജറ്റ് പ്രസംഗത്തിൽ ആമ്പല്ലൂർ സർവീസ് സഹകരണ സംഘത്തിന്റെ മഞ്ഞൾ കൃഷിയാണ് ധനമന്ത്രി ഉദ്ധരിച്ചത്.

മഞ്ഞൾ കൃഷി നടത്തുക മാത്രമല്ല മൂല്യവർദ്ധിത ഉൽപ്പന്നമാക്കി മാറ്റി ഏക്കറിന് 17,000 രൂപയുടെ ലാഭം നേടാനും ആമ്പല്ലൂർ സഹകരണ സംഘത്തിനായിരുന്നു. കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി സഹകരണ മേഖലയുണ്ടാക്കിയ നേട്ടം മാതൃകയാക്കി പിന്തുടരണമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വിശദീകരിച്ചത്. സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം പകരുന്നതാണ് ഈ നടപടി.

രജിസ്‌ട്രേഷൻ വകുപ്പിന്റെ വിവിധ പദ്ധതികൾക്ക് ബജറ്റിൽ സഹായം നൽകുന്നുണ്ട്. ഫെയർവാല്യൂ പരിഷ്‌കരണം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കും. അണ്ടർ വാല്യൂവേഷൻ പിഴ ഒടുക്കുന്നതിനുള്ള ആംനസ്റ്റി പദ്ധതിയുടെ കാലാവധി നീട്ടുന്നത് കൂടുതൽ പേർക്കു ഗുണകരമാകുകയും സർക്കാരിന്റെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

Hot Topics

Related Articles