വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായുള്ള കൂടിക്കാഴ്ച ലോകമൊട്ടാകെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ മറ്റൊരു രസകരമായ ചർച്ചകൂടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ട്രംപുമായി ചർച്ച നടത്തിയത് പുതിനല്ലെന്നും അത് അപരന്മാരില്‍ ഒരാളാണെന്നുമാണ് വാദം.
പുതിന്റെ രൂപവും നടത്തവുമാണ് സാമൂഹികമാധ്യമങ്ങളില്‍ ഇത്തരമൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയത്. അലാസ്കയില്‍ എത്തിയ വ്യക്തിക്ക് കൂടുതല്‍ വീർത്ത കവിളുകളുണ്ടെന്നാണ് ഒരു കണ്ടെത്തല്‍. ട്രംപിനെ കാണുമ്ബോള്‍ റഷ്യൻ പ്രസിഡന്റ് പതിവിലും കൂടുതല്‍ ഉന്മേഷവാനായി കാണപ്പെട്ടതാണ് മറ്റു ചിലരില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്റിന് വേണ്ടി കാലാകാലങ്ങളില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി അപരന്മാർ ഉണ്ടെന്ന തരത്തിലേക്കും ചർച്ചകള്‍ വ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് പുതിന്റെ അഞ്ചാമത്തെ അപരനാണെന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തിരിക്കുന്നത്. കവിളുകള്‍ കൂടുതല്‍ ഉരുണ്ടതാണെന്നും വലതുകൈ അധികം ചലിപ്പിക്കാതെയുള്ള പുതിന്റെ പതിവ് നടത്തമല്ല കാണാൻ കഴിയുന്നതെന്നും കമന്റില്‍ പറയുന്നു. അദ്ദേഹം ഒരുപാട് ചിരിക്കുന്നു. എപ്പോഴും ചിരിയടക്കാൻ ശ്രമിക്കുന്നതുപോലെ തോന്നുന്നു. എന്നതാണ് മറ്റൊരാളുടെ കണ്ടെത്തല്‍.
പുതിൻ തനിക്ക് പകരമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാൻ അപരന്മാരെ ഉപയോഗിക്കുന്നു എന്ന ഊഹാപോഹങ്ങള്‍ പുതിയതല്ല. പല അവസരങ്ങളിലും, റഷ്യൻ പ്രസിഡന്റിനെ നിരീക്ഷിക്കുന്നവർ അദ്ദേഹത്തിന് ഒന്നിലധികം അപരന്മാരുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. പുതിന്റെ അപരന്മാർ അദ്ദേഹവുമായി പരമാവധി സാമ്യം തോന്നിക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് പോലും പ്രചരണങ്ങളുണ്ട്.
ഒരു കൈ (സാധാരണയായി വലതുകൈ) അസ്വാഭാവികമായി ശരീരത്തോട് ചേർത്ത് നിശ്ചലമായി വെക്കുകയും മറ്റേ കൈ സാധാരണപോലെ വീശിയുമാണ് പുതിൻ നടക്കുന്നത്. ഇത് അനുകരിക്കാൻ പ്രയാസമാണെന്നും ഇത്തരത്തില്‍ അപരൻമാരെ തിരിച്ചറിയാൻ കഴിയുമെന്ന വാദവും സജീവമാണ്.