സാമ്പത്തിക ക്രമക്കേട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ കുമരകം എസ്.കെ.എം ദേവസ്വം സെക്രട്ടറിയെ പുറത്താക്കി; പുറത്താക്കിയത് ദേവസ്വം അംഗങ്ങളുടെ വോട്ടെടുപ്പിൽ; ക്ഷേത്രത്തിൽ സ്ഥാപിക്കേണ്ട സോളാർ വീട്ടിൽ സ്ഥാപിച്ചതായി ആരോപണം

കോട്ടയം: സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ കുമരകം ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറിയെ പുറത്താക്കി. മുൻ പൊലീസ് ഉദ്യോഗസ്ഥനായ കുമരകം നോർത്ത് ലോക്കൽ കമ്മിറ്റി അംഗം ആനന്ദക്കുട്ടനെതിരെയാണ് കുമരകം ശ്രീകുമാര മംഗലം ദേവസ്വം നടപടിയെടുത്തത്. ക്ഷേത്രത്തിൽ സ്ഥാപിക്കേണ്ട സോളാർ ലൈറ്റുകളുടെ ഫണ്ട് ഉപയോഗിച്ച് വീട്ടിൽ അടക്കം സോളാർ ലൈറ്റുകൾ സ്ഥാപിക്കുകയും, കൃത്യമായി ഇടപെടൽ നടത്താതിരുന്നതിനെ തുടർന്ന് ദേവസ്വത്തിന് 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തതായുള്ള ആരോപണത്തെ തുടർന്നാണ് ഇദ്ദേഹത്തെ ദേവസ്വം പുറത്താക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

Advertisements

കുമരകം ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നടത്തിപ്പിൽ പങ്കാളികളായ നാല് ശാഖാ പ്രതിനിധികളും ഇദ്ദേഹത്തിന് എതിരെ വോട്ട് ചെയ്തു. ഇതേ തുടർന്നാണ് ആനന്ദക്കുട്ടന് എതിരെ നടപടി എടുത്തതെന്നാണ് ലഭിക്കുന്ന വിവരം. 19 അംഗ കമ്മിറ്റിയിൽ 16 പേരും ഇദ്ദേഹത്തിന് എതിരെ നിലപാട് എടുത്തു. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയുള്ള നിലപാട് കമ്മിറ്റി സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുമരകം വടക്കുംഭാഗം, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എസ്.എൻ.ഡി.പി ശാഖകൾക്കാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെ കമ്മിറ്റി അടക്കം രൂപീകരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കമ്മിറ്റിയുടെ സെക്രട്ടറിയായാണ് സിപിഎം നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായ ആനന്ദക്കുട്ടനെ നിയമിച്ചിരുന്നത്. ക്ഷേത്രത്തിന്റെ കമ്മിറ്റി കൃത്യമായ ഇടപെടൽ നടത്താതിരുന്നത് മൂലം കമ്മിറ്റിയ്ക്ക് 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തിയത്. ഇത് കൂടാതെ ക്ഷേത്രത്തിൽ സ്ഥാപിക്കാൻ കരാർ നൽകിയ സോളാർ ലൈറ്റിന്റെ കരാർ വഴി ഇദ്ദേഹത്തിന്റെ വീട്ടിലും ലൈറ്റ് സ്ഥാപിച്ചതായാണ് പരാതി. ഇതേ തുടർന്നാണ് ഇദ്ദേഹത്തിന് എതിരെ നടപടി എടുത്തിരിക്കുന്നത്.

Hot Topics

Related Articles