ആറു വർഷത്തിലധികം ഐസിയുവിൽ മരണം മുന്നിൽ കണ്ടു; മരണസമയത്തെ വ്യത്യസ്തമായ സമാന പ്രത്യേകതകൾ വെളിപ്പെടുത്തി നഴ്സ് 

ജീവിതത്തിനും മരണത്തിനുമിടയിലുള്ള അതിർവരമ്പ് എത്രത്തോളം നേർത്തതാണെന്ന് തീവ്രപരിചരണ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവർ നിത്യവും കാണുന്ന കാഴ്ചയാണ്. കഴിഞ്ഞ നാല് വർഷമായി ഫ്ലോറിഡയിലെ ഐസിയുവില്‍ സേവനമനുഷ്ഠിക്കുന്ന 29 വയസ്സുകാരിയായ ക്രിസ്റ്റി റോബർട്ട്സ് എന്ന നഴ്‌സ്, മരണശയ്യയിലുള്ള രോഗികളില്‍ കണ്ടുവരുന്ന സമാനമായ ചില പ്രത്യേകതകള്‍ വെളിപ്പെടുത്തി. സമൂഹ മാധ്യമങ്ങളില്‍ ആറ് ലക്ഷത്തിലധികം ആളുകള്‍ കണ്ട വീഡിയോയിലൂടെയാണ് ക്രിസ്റ്റി തന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.

Advertisements

അവസാനം പറയുന്ന വാചകങ്ങള്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോക്ടർമാർ പറയുന്നതോ രോഗിയുടെ ശാരീരിക അവസ്ഥയോ എന്തുതന്നെയായാലും, തങ്ങളുടെ മരണം അടുത്തുവെന്ന് രോഗികള്‍ സ്വയം തിരിച്ചറിയാറുണ്ടെന്ന് അവർ പറയുന്നു. പ്രധാനമായും മൂന്ന് വാചകങ്ങളാണ് മിക്കവരും അവസാനമായി പറയാറുള്ളത്:

“ഞാൻ മരിക്കാൻ പോകുകയാണെന്ന് എനിക്കറിയാം.”

“എന്‍റെ കുടുംബത്തെ ഞാൻ സ്നേഹിക്കുന്നു എന്ന് അവരോട് പറയുക.”

“എനിക്ക് സുഖം തോന്നുന്നില്ല.”

ഇത്തരം കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ അവർ ഈ ലോകത്തോട് വിടപറയാറുണ്ടെന്ന് ക്രിസ്റ്റി നിരീക്ഷിക്കുന്നു.

വിശദീകരിക്കാൻ കഴിയാത്തത്

ചില സമയങ്ങളില്‍ രോഗിയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഉള്‍പ്പെടെയുള്ള എല്ലാ സൂചനകളും സാധാരണ നിലയിലായിരിക്കുമ്പോഴും പെട്ടെന്ന് ചില മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ഈ മാറ്റങ്ങളെ വൈദ്യശാസ്ത്രപരമായി വിശദീകരിക്കാൻ പ്രയാസമാണെന്ന് ക്രിസ്റ്റി പറയുന്നു. മരുന്നുകള്‍ക്കോ പരിശോധനകള്‍ക്കോ തടയാനാവാത്ത ഒരു ആത്മീയ മാറ്റം അവിടെ സംഭവിക്കുന്നു. ഇത് ആത്മാവ് യാത്ര പറയാൻ തയ്യാറെടുക്കുന്നതിന്‍റെ സൂചനയാകാമെന്ന് താൻ കരുതുന്നെന്നും ക്രിസ്റ്റി കൂട്ടിച്ചേർത്തു.

കരുതലുള്ളവരാകുക

മറ്റ് പല ആരോഗ്യപ്രവർത്തകരും ക്രിസ്റ്റിയുടെ ഈ നിരീക്ഷണത്തെ ശരിവെക്കുന്നു. പല രോഗികളും തങ്ങളെ കൊണ്ടുപോകാൻ നേരത്തെ മരിച്ചുപോയ ബന്ധുക്കള്‍ വന്നതായി പറയാറുണ്ടെന്നും നഴ്‌സുമാർ സാക്ഷ്യപ്പെടുത്തുന്നു. മരണത്തെ നിരന്തരം അഭിമുഖീകരിക്കുന്നത് വൈകാരികമായി വലിയ വെല്ലുവിളിയാണെന്ന് ക്രിസ്റ്റി സമ്മതിക്കുന്നു. എങ്കിലും, ഈ ജോലി ജീവിതത്തെക്കുറിച്ച്‌ വലിയ പാഠങ്ങള്‍ നല്‍കിയതായി അവർ പറയുന്നു. ഭൗതികമായ സമ്പാദ്യങ്ങളേക്കാള്‍ പ്രധാനം നമ്മള്‍ മറ്റുള്ളവർക്ക് നല്‍കുന്ന സ്നേഹവും കരുതലുമാണന്നാണ് ക്രിസ്റ്റിയുടെ നിരീക്ഷണം. ദൈവത്തെ സ്നേഹിക്കാനും മറ്റുള്ളവരോട് നന്ദിയുള്ളവരായിരിക്കാനും അവർ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.

ആത്മീയ യാത്ര

അവയവങ്ങള്‍ പ്രവർത്തനം നിർത്തുന്നതിന് മുമ്പ് തലച്ചോറ് നല്‍കുന്ന ചില സിഗ്നലുകള്‍ കാരണം രോഗികള്‍ക്ക് അമിതമായ ഉത്കണ്ഠയോ അസ്വസ്ഥതയോ അനുഭവപ്പെടാമെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാല്‍, നഴ്‌സുമാരുടെയും പരിചാരകരുടെയും അനുഭവങ്ങള്‍ പ്രകാരം, മരണം എന്നത് കേവലം ഒരു ശാരീരിക പ്രതിഭാസം മാത്രമല്ല, മറിച്ച്‌ ആഴമേറിയ വൈകാരികവും ആത്മീയവുമായ ഒരു യാത്ര കൂടിയാണ്. തങ്ങളുടെ അവസാന നിമിഷം എപ്പോഴാണെന്ന് മനുഷ്യർക്ക് മുൻകൂട്ടി തിരിച്ചറിയാൻ കഴിയുമോ എന്ന ഗൗരവകരമായ ചോദ്യത്തിലേക്കാണ് ക്രിസ്റ്റിയുടെ ഈ വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്

Hot Topics

Related Articles