ഇരട്ടപ്പേര് വിളിച്ചതിന് കുത്തിക്കൊന്നു:
പാലായിൽ പ്രതിക്ക് ജീവപര്യന്തം

കോട്ടയം: പാലായിൽ ഇരട്ടപ്പേര് വിളിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ചേറ്റുകുളം വെള്ളാമ്പാട്ട് സജീവ് കുമാർ ( 40) നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി മോനിപ്പള്ളി പൊട്ടനാനിയിൽ ധനുപി( 33 )നെയാണ് പാലാ അഡീഷണൽ സെഷൻസ് ജഡ്ജി ടി കെ സുരേഷ് ശിക്ഷ വിധിച്ചത് .

Advertisements

2019 മെയ് 17 നായിരുന്നു കേസിനാസ്പദമായ സംഭവം ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയ വിരോധത്തിൽ വാക്ക് തർക്കം ഉണ്ടാവുകയും യുവാവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ മരണത്തിന് കീഴടങ്ങി. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ വി. ജി വേണുഗോപാൽ ഹാജരായി

Hot Topics

Related Articles