കോട്ടയം നാട്ടകത്ത് ചാനൽ സംഘത്തിന് നേരെ ചൂണ്ടിയത് ‘വ്യാജ തോക്ക്’ : തോക്ക് ഒറിജിനൽ അല്ലെന്നു പൊലീസ്; അക്രമി സംഘം തോക്ക് ചൂണ്ടിയത് മദ്യലഹരിയിൽ; പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും പൊലീസ്

കോട്ടയം: നാട്ടകത്ത് ചാനൽ സംഘത്തിനു നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്രതികൾ ചൂണ്ടിയത് തോക്ക് അല്ലെന്നും, തോക്കിന്റെ രൂപത്തിലുള്ള ലൈറ്റർ ആണെന്നുമുള്ള വിവരമാണ് പുറത്ത് വരുന്നത്. പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് തോക്കിന്റെ സമാന പ്രകൃതത്തിലുള്ള ലൈറ്ററാണ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നതെന്നു കണ്ടെത്തിയത്. സംഭവത്തിൽ മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും, ആളുകളെ ഭയപ്പെടുത്തുന്ന രീതിയിൽ അക്രമത്തിന് ഇടപെട്ടതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്ത പ്രതികളായ കൊല്ലം സ്വദേശി അജീഷ് ചെട്ടിക്കുന്നത് സ്വദേശി ജിതിൻ സുരേഷ് എന്നിവരെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

Advertisements

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാട്ടകം സിമന്റ് കവലയിൽ എം.സി റോഡിൽ ഐശ്വര്യ ഹോട്ടലിനു മുന്നിൽ ന്യൂസ് 24 ചാനൽ സംഘത്തിനു നേരെ മദ്യലഹരിയിൽ എത്തിയ അക്രമി സംഘം തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയത്. അമിത വേഗത്തിൽ പ്രധാന റോഡിലേയ്ക്കു പിന്നിലേയ്ക്ക് എടുത്ത കാർ , ചാനൽ സംഘത്തിന്റെ കാറിനു നേരെ എത്തി. ഇതേ തുടർന്നു, ചാനൽ സംഘം ഇവരോട് കാർ ഓടിക്കുന്നത് ശ്രദ്ധിച്ചു വേണമെന്ന രീതിയിൽ ക്ഷുഭിതരായി സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് കാറിനുള്ളിൽ നിന്നും ഇറങ്ങി വന്ന സംഘം, ചാനൽ സംഘത്തിനു നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഇതിനു ശേഷം മാധ്യമപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് പ്രതികൾ താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്. തുടർന്ന്, ഇവരെ ചിങ്ങവനം പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാ് ഇവരുടെ കൈവശം ഇരിക്കുന്നത് തോക്കല്ലെന്നും, തോക്കിന്റെ സമാന രീതിയിലും, രൂപത്തിലും വലുപ്പത്തിലുമുള്ള ലൈറ്റർ ആണെന്നും കണ്ടെത്തിയത്. എന്നാൽ, ഈ ലൈറ്റർ തെറ്റായ ഉദ്ദേശത്തോടെയാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വീടിനു സമീപ പ്രദേശങ്ങളിൽ ഉള്ള ആളുകളെ ലൈറ്റർ കാട്ടി തോക്കാണ് എന്ന് തെറ്റിധരിപ്പിച്ചു പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇതേ തുടർന്നു പൊലീസ് സ്ഥലത്ത് മദ്യപിച്ച് ക്രമരഹിതമായി പെരുമാറിയതിനും, ആളുകളെ ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. പ്രതികളെ പിന്നീട് ജാമ്്യത്തിൽ വിട്ടയച്ചു.

Hot Topics

Related Articles