പത്തനംതിട്ട : വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതിയെ ഇലവുംതിട്ട പോലീസ് പിടികൂടി. ചെന്നീർക്കര മാത്തൂർ താഴെതുണ്ടിൽ ലക്ഷം വീട്ടിൽ വിഷ്ണു (28) ആണ് വെള്ളി രാത്രി അറസ്റ്റിലായത്. ഇലവുംതിട്ട സ്റ്റേഷനിലെ ദേഹോപദ്രവ കേസിലും, പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്ത്രീയെ അപമാനിച്ചതിനെടുത്ത കേസിലും നേരത്തെ ഉൾപ്പെട്ടിട്ടുള്ളയാളാണ് ഇയാൾ. വ്യാഴം രാത്രി ഏട്ടരയോടെ ചെന്നീർക്കര സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചകയറി വീട്ടമ്മയെ ഉപദ്രവിക്കുകയായിരുന്നു.
തുടർന്ന് വീട്ടമ്മയുടെ മൊഴി പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസിന്റെ നിർദേശമനുസരിച്ച് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. സംഭവശേഷം ഒളിവിൽ പോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയെ വെള്ളി രാവിലെ നരിയാപുരം ഷാപ്പുപടിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. ഇലവുംതിട്ട എസ് എച്ച് ഓ ദീപു ഡി, എസ് ഐ വിഷ്ണു ആർ,, എസ് സി പി ഓ സന്തോഷ് കുമാർ,സി പി ഓമാരായ രാജേഷ്, ജയകൃഷ്ണൻ, ആഷർ,അനൂപ്, സച്ചിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തന്ത്രപൂർവം കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.