കടുത്തുരുത്തി: ഒരു ഇടവേളക്ക് ശേഷം കടുത്തുരുത്തി, മുട്ടുചിറ മേഖലകളില്‍ വീണ്ടും ഇതര ജില്ലകളില്‍ നിന്നുള്ള യുവാക്കളുടെ സാന്നിദ്ധ്യം ശക്തമാകുന്നു. അസ്വഭാവികമായ സാഹചര്യത്തില്‍ കടുത്തുരുത്തിയില്‍ ഇന്നലെ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ട യുവാക്കള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. വഴിയറിയാതെ ഓടിയ യുവാക്കള്‍, മുന്നോട്ടു വഴിയില്ലെന്ന് മനസിലാക്കിയതോടെ സമീപത്തെ പാടത്ത് കൂടി ഓടിയാണ് രക്ഷപെട്ടത്.
കഴിഞ്ഞ രണ്ടാഴ്ച്ചകള്‍ക്കുള്ളില്‍ ഇത്തരത്തില്‍പെട്ട രണ്ടോ, അതിലധികമോ വരുന്ന യുവാക്കളുടെ സംഘങ്ങളെ പല സ്ഥലത്തു കണ്ടതായി നാട്ടുകാര്‍ തന്നെ പറയുന്നു. പരിചിയമില്ലാത്ത യുവാക്കളോട് എവിടുത്തുകാരണെന്ന് ചോദിക്കാനെത്തിയവരെ ഇവര്‍ ചീത്ത വിളിച്ചതായും ഭീഷിണിപെടുത്തിയതായും പറയുന്നണ്ട്. നാട്ടുകാരായ ചില കുട്ടികളെ തങ്ങളുടെ കെണിയില്‍ കുടുക്കാനുള്ള ശ്രമവും ഇവരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുട്ടുചിറ മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ വടക്കാഞ്ചേരി രജിസ്‌ട്രേഷനിലുള്ള ആഡംബര ബൈക്കില്‍ യുവാക്കള്‍ കറങ്ങി നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് മലബാര്‍ മേഖലയില്‍ നിന്നുള്ള യുവാക്കള്‍ അറസ്റ്റിലാവുകയും മാധ്യമങ്ങള്‍ ഇവരുടെ ഉദേശങ്ങള്‍ പുറത്ത് കൊണ്ടു വന്നതോടെ നാട്ടുകാരും പൊലീസും ശക്തമായി രംഗത്ത് വരികയും ചെയ്തതോടെ കുറേ നാളുകളായി ഇത്തരക്കാരുടെ ശല്ല്യം ഈ മേഖലയില്‍ നിന്നും ഒഴിവായിരുന്നു. പെണ്‍ക്കുട്ടികളെ പ്രണയകുരുക്കിലും ആണ്‍കുട്ടികളെ ലഹരിയുടെ വലയത്തിലും കുരുക്കിയാണ് ഇത്തരം സംഘങ്ങള്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കുന്നത്.