ഏറ്റുമാനൂർ തവളക്കുഴിയിലെ  കാർ അപകടം: പരിക്കേറ്റ ഒരാൾ കൂടി മരിച്ചു : മരിച്ചത് നീലം പേരൂർ സ്വദേശി 

കോട്ടയം : ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ഒരു വീട്ടമ്മ കൂടി മരിച്ചു. നീലമ്പേരൂർ മാത്തേരിച്ചിറയിൽ  ഷീല തങ്കച്ചൻ (54) ആണ് മരിച്ചത്. അപകടത്തിൽ നേരത്തെ പത്തനംതിട്ട കൊറ്റനാട് കുറിച്ചിപ്പതാലിൽ തങ്കമ്മ കൊച്ചുകുഞ്ഞ് (59) നേരത്തെ മരിച്ചിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന  ഷിജോ , അദ്വൈക് , അദ്വിക , ലിൻസി എന്നിവർ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.  ശനിയാഴ്ച രാത്രി ഒരു മണിയോടുകൂടിയാണ് അപകടമുണ്ടായത്.  രാത്രി 1.30 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. കാറിനുള്ളിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഏറ്റുമാനൂർ തവളക്കുഴി ഭാഗത്ത് മാളിക ബാറിന്റെ പിന്നിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിയുകയായിരുന്നു. രണ്ട് പ്രായമായ സ്ത്രീകളും , ഒരു യുവതിയും ഡ്രൈവറും രണ്ട് കുട്ടികളും ആണ് കാറിൽ ഉണ്ടായിരുന്നത്.  പരിക്കേറ്റവരിൽ ഒരാൾ വെന്റിലെറ്ററിലാണ്. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. മരിച്ച തങ്കമ്മയുടെ മകൾ അശ്വതിയെ ദുബായിലേക്ക് അയക്കുന്നതിന്റെ ഭാഗമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോയശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ച ഷീലയുടെ സംസ്കാരം ഇന്ന് ഏപ്രിൽ 30 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കെ.പി തങ്കച്ചൻ. മക്കൾ : ഷീജ അഭിലാഷ് , ജോമോൻ തങ്കച്ചൻ , ഷിനു മോൾ. മരുമക്കൾ : അഭിലാഷ് , അശ്വതി , ദിലീപ്. 

Hot Topics

Related Articles