ആഫ്രിക്കൻ കരുത്തന്മാരായ ഐവറി കോസ്റ്റിനെ വീഴ്ത്തി നോർവേ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേയുടെ ജയം.ഇരുപകുതികളിലുമായി അന്റോണിയോ ന്യൂസ (39ാം മിനിറ്റ്), സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് (86) എന്നിവരാണ് നോര്‍വേയുടെ സ്‌കോറര്‍മാര്‍, അമദ് ദിയാലോയാണ് (74) ഐവറി കോസ്റ്റിന്റെ ഗോള്‍ മടക്കിയത്. പ്രീക്വാർട്ടറിൽ മുൻ ലോകചാംപ്യന്മാരായ ബ്രസീലാണ് നോർവേയുടെ എതിരാളികൾ. മത്സരത്തിൽ ഗോൾ നേടിയതോടെ ഹാളണ്ടിന്റെ ഈ ലോകകപ്പിലെ ഗോൾ നേട്ടം അഞ്ചായി. ഇനി മുന്നിൽ ഉള്ളത് മെസ്സിയും എമ്പാപ്പേയും മാത്രം
Advertisements


