മാസപ്പടി വിവാദം: ഹർജി അവസാനിപ്പിക്കാൻ ഹൈക്കോടതിയിൽ അനുമതി തേടി ഗിരീഷ് ബാബുവിന്റെ കുടുംബം ; കേസ് മാറ്റി വെച്ചു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്‍ ഉൾപ്പെടുന്ന മാസപ്പടി വിവാദത്തിൽ ഹർജി അവസാനിപ്പിക്കുന്നു. പരാതിക്കാരനായ ഗിരീഷ് ബാബു നൽകിയ ഹർജിയാണ് അവസാനിപ്പിക്കാൻ അനുമതി തേടിയത്. ഇതിനായുള്ള അനുമതി തേടി അഭിഭാഷകൻ ഹൈക്കോടതി സമീപിച്ചു.

Advertisements

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജിയിൽ നിന്നാണ് ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നത്. ഹൈക്കോടതിയിലെ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു.  തുടർന്ന് ഹൈക്കോടതി കേസ് മാറ്റി വെച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിലെ ഹർജിക്കാരൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തിൽ  ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

മാസപ്പടി ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേ സമയം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് നേരിട്ട് പരാതി നൽകി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്കാണ് കുഴൽനാടൻ നൽകിയത്.

Hot Topics

Related Articles