അവസര പെരുമഴ ! അവസരങ്ങൾ മാടിവിളിച്ചു മലയാളികളെ വിദേശത്തേക്ക് ക്ഷണിക്കുന്നു : തൊഴിലവസരം ഒരുങ്ങുന്നത് ഷാർജയിൽ 

ഖത്തർ :  ഇന്ത്യക്കാർക്ക് നിരവധി ജോലി സാദ്ധ്യതകള്‍ തുറന്നുവച്ച്‌ ഷാർജയില്‍ പുതിയ സർവ്വകലാശാല ആരംഭിക്കുന്നു.അല്‍ ദൈദില്‍ സർവ്വകലാശാല ആരംഭിക്കുന്നതിന് വേണ്ടി സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമി ഒപ്പുവച്ചു. വ്യാഴാഴ്ച രാവിലെ അല്‍ ദൈദ് യൂണിവേഴ്സിറ്റി കെട്ടിടം ഡോ. ഷെയ്ഖ് സുല്‍ത്താന്റെ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം നടന്നത്. കാർഷിക വിഷയങ്ങളാണ് സർവ്വകലാശാലയില്‍ കൈകാര്യം ചെയ്യുക.

കൃഷി, പരിസ്ഥിതി, ഭക്ഷണം, കന്നുകാലികള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള അറബ് മേഖലയിലെ ഒരു ലാഭേച്ഛയില്ലാത്ത ശാസ്ത്ര സ്ഥാപനമായ അല്‍ ദൈദ് സർവകലാശാലയുടെ സ്ഥാപനം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഷെയ്ഖ് സുല്‍ത്താൻ അറിയിച്ചു. ഗോതമ്ബ് ഫാം, സബ സനബെല്‍ പദ്ധതി, പച്ചക്കറി കൃഷി, ഡയറി ഫാം, സീഡ് ബാങ്ക്, ലബോറട്ടറികള്‍ എന്നിവയുള്‍പ്പെടെയുള്ള ശാസ്ത്രീയ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായുള്ള എല്ലാ സൗകര്യങ്ങളും സർവ്വകലാശാലയില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വികസനങ്ങള്‍ക്ക് ഉടൻ സാക്ഷ്യം വഹിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അല്‍ ദൈദ് സർവകലാശാലയുടെ ചാൻസലറായി ഡോ ഐഷ അഹമ്മദ് മുഹമ്മദ് അബു ശ്ലൈബിയെയും അല്‍ ദൈദ് സർവകലാശാലയിലെ അഗ്രികള്‍ച്ചർ കോളേജ് ഡീനായി ഡോ മെലിസ ഫിറ്റ്സ്‌ജെറാള്‍ഡിനെയും നിയമിച്ചുള്ള ഉത്തരവും പുറത്തുവന്നിട്ടുണ്ട്. ഫാക്കല്‍റ്റികള്‍ പഠന മേഖലകള്‍ ഓരോ വിദ്യാർത്ഥിക്കും തിരഞ്ഞെടുത്ത മേഖലയില്‍ പ്രായോഗികമായ അവസരങ്ങള്‍ ലഭ്യമാക്കുക എന്നിങ്ങനെയുള്ള കാര്യത്തില്‍ സർവ്വകലാശാല വേറിട്ടുനില്‍ക്കുമെന്ന് ഷെയ്ഖ് സുല്‍ത്താൻ അറിയിച്ചു. എട്ട് ഡിപ്പാർട്ടുമെന്റുകളാണ് പുതിയ കാർഷിക കോളേജിന് ഉണ്ടാവുക.

മലയാളികള്‍ക്ക് ജോലി സാദ്ധ്യത

പുതിയ സർവ്വകലാശാല ഷാർജയില്‍ ആംരഭിക്കുന്നതോടെ ഏറ്റവും കൂടുതല്‍ ജോലി അവസരങ്ങള്‍ തുറക്കുന്നത് ഇന്ത്യക്കാർക്കാണ് പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്. ഫാക്കല്‍റ്റികള്‍ അടക്കമുള്ള ഒട്ടേറെ തസ്തികകള്‍ക്ക് നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക. ജോലി അവസരങ്ങളെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ സർവ്വകലാശാല അധികൃതർ പുറത്തുവിട്ടിട്ടില്ല.

Hot Topics

Related Articles