കെപിസിസി മിഷൻ 2025 തർക്കം; ചെറിയ വീഴ്ചകൾ സ്വാഭാവികം; പർവതീകരിക്കേണ്ട കാര്യമില്ലെന്ന് കെ സി വേണുഗോപാൽ

ആലപ്പുഴ: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങള്‍ ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. തെറ്റായ വാർത്തകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ പർവതീകരിക്കുകയാണ്. ഇതിനെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും. ഒത്തിരി കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ ചെറിയ വീഴ്ചകള്‍ ഉണ്ടാകും. അത് പർവതീകരിക്കണ്ട കാര്യമില്ല. ചെറിയ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോർത്തി നല്‍കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകും. വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല. കെ സുധാകരനും വിഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയ ആളുകളാണ്. ഒരുമിച്ചാണ് ഇരുവരും തീരുമാനങ്ങള്‍ എടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേതൃത്വം ഒരുമിച്ച്‌ തന്നെ നേരിടും. അക്കാര്യത്തില്‍ ആശയകുഴപ്പം ഇല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Advertisements

എന്നാല്‍ കെപിസിസി മിഷൻ 2025 തര്‍ക്ക വിവാദത്തില്‍ ഇന്ന് പ്രതികരണത്തിന് വിഡി സതീശൻ തയ്യാറായില്ല. താൻ വിമർശനത്തിന് അതീതനല്ലെന്ന് പറഞ്ഞ അദ്ദേഹം സംഘടനാ പരമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. അതേസമയം സർക്കാരും റെഗുലേറ്ററി കമ്മീഷനും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ് കൂടിയ വിലക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വൈദ്യുതി ബോഡിന് വൻ നഷ്ടമുണ്ടാക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തിത്. 2000 കോടി രൂപയുടെ അധിക നഷ്ടമുണ്ടായി. വൈദ്യുത മന്ത്രിയെ മുന്നില്‍ നിർത്തി മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന്റെ പിന്നില്‍. ഇത് തങ്ങള്‍ സമ്മതിക്കില്ല. വൈദ്യുതി കൂടിയ നിരക്കില്‍ വാങ്ങുന്നതിൻ്റെ ഭാരം പേറേണ്ടത് ഉപഭോക്താക്കളാണ്. വൈദ്യുതി ചാർജ് വർദ്ധിപ്പിക്കാൻ അനുവദിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Hot Topics

Related Articles