കിടങ്ങൂരിൽ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തളം സ്വദേശി; മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി

പാലാ: മീനച്ചിലാറ്റിൽ ചേർപ്പുങ്കൽ ഭാഗത്ത് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പാലായിൽ ലോട്ടറി വിൽപനക്കാരനായിരുന്ന പന്തളം സ്വദേശി ലക്ഷ്മണനാണ് (55) മരിച്ചത്. ഇയാളെ കഴിഞ്ഞ 21 മുതൽ കാണാനില്ലായിരുന്നു. കടപ്പാട്ടൂർ കടവ് ഭാഗത്ത് നേരത്തെ ഇയാളുടേതെന്ന് കരുതുന്ന ചെരിപ്പ് കണ്ടെത്തിയിരുന്നു.
വർഷങ്ങളായി പാലായിലായിരുന്നു ലക്ഷ്മണന്റെ ജീവിതം. ലോട്ടരി വിൽപനയും ചായക്കടകളിലെ ജോലിയുമായി കഴിഞ്ഞുവരികയായിരുന്നു. ആത്മഹത്യയാണോ എന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പാലാ ജനറലാശുപത്രി മോർച്ചറിയിൽ.

Advertisements

മീനച്ചിലാറ്റിൽ പാലാ കിടങ്ങൂർ കറുത്തേടത്ത് കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പാലാ കടപ്പാട്ടൂർ,ഈരാറ്റുപേട്ട ഭാഗങ്ങളിൽ നിന്നും കാണാതായതായി പോലീസിന് പരാതി ലഭിച്ചിട്ടുള്ളവരെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചതോടെയാണ് മരിച്ച ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Hot Topics

Related Articles