കോട്ടയം ഏറ്റുമാനൂരിൽ റെയിൽവേ ഗേറ്റിന്റെ ടാറിങ് ജോലിക്കായി എത്തിച്ച ടാർവീപ്പകൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ : പിടിയിലായത് പാലാ ഭരണങ്ങാനം സ്വദേശി

കോട്ടയം : കോട്ടയം ഏറ്റുമാനൂരിൽ റെയിൽവേ ഗേറ്റിന്റെ ടാറിങ് ജോലിക്കായി എത്തിച്ച ടാർവീപ്പകൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലാ ഭരണങ്ങാനം ആലപ്പാറ ഭാഗം ഊന്നുകല്ലുങ്കൽ വീട്ടിൽ വർഗീസിന്റെ മകൻ ജോഷി വർഗീസി (54)നെയാണ് ഏറ്റുമാനൂർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ഏറ്റുമാനൂർ റെയിൽവേ ഗേറ്റിന്റെ ടാറിങ് ജോലിക്കായി സൂക്ഷിച്ചിരുന്ന ഏകദേശം ₹1,98,000 വിലമതിക്കുന്ന 12 ടാർവീപ്പകളാണ് പ്രതികൾ മോഷ്‌ടിച്ചത്. 2026 ജൂലൈ 20-ന് രാവിലെ 11 മണിക്കും ഉച്ചയ്ക്ക് 1 മണിക്കും ഇടയിലുള്ള സമയത്താണ് പ്രതികൾ 12 ടാർ മോഷ്‌ടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികളായ നാല് പേർ ചേർന്ന് ബൊലേറോ പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോയെന്നാണ് കേസ്. നമ്പ്യാകുളം ഭാഗത്തെ റെയിൽവേ ഗേറ്റിന്റെ ടാറിങ് പ്രവൃത്തിക്കായി നമ്പ്യാകുളം ഭാഗത്തുള്ള ചിരളക്കമറ്റത്തിൽ ജോമോന്റെ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന ടാർവീപ്പകളാണ് മോഷണം പോയത്.

കുറ്റകൃത്യം നടന്ന സ്ഥലം ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായതിനെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Hot Topics

Related Articles