വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവ്

പത്തനംതിട്ട : കോന്നി ആരുവാപ്പുലം മുതുപേഴുങ്കൽ ചൂരക്കുന്ന് കോളനിയിൽ വായോധികയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ആകെ 17 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചു. ചൂരക്കുന്ന് കോളനി മുരുപ്പേൽ വീട്ടിൽ ആദിച്ചന്റെ മകൻ ശിവാനന്ദൻ എന്ന് വിളിക്കുന്ന രാജൻ 42 നെയാണ് പത്തനംതിട്ട അഡിഷണൽ സേഷൻസ് കോടതി രണ്ട് ജഡ്ജി ഷൈമ ശിക്ഷിച്ചത്. ബലാത്സംഗം (376 ഐ പി സി ) വകുപ്പിന് 10 വർഷവും, 3 ലക്ഷം രൂപയും, അതിക്രമിച്ചുകടക്കൽ (450 ഐ പി സി ) ക്ക് 7 വർഷവും ഒരു ലക്ഷവും എന്നിങ്ങനെയാണ് ശിക്ഷിച്ചത്. 3 ലക്ഷം പിഴത്തുക അടച്ചില്ലെങ്കിൽപുറമെ മൂന്നു വർഷവും ഒരു ലക്ഷം പിഴയടച്ചില്ലെങ്കിൽ പുറമെ ഒരു വർഷവും കൂടി തടവ് അനുഭവിക്കണം.. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സുഭാഷ് സി പി ഹാജരായി. കോന്നി പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന അഷാദ് ആണ് കേസ് അന്വേഷിച്ചു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണസംഘത്തിൽ എസ് ഐ മാത്യു വർഗീസ്, എ എസ് ഐ അനിൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles