“വീണ വാങ്ങിയ 1 കോടി 72 ലക്ഷത്തിനു നികുതി അടച്ചിട്ടില്ല; അടച്ചെങ്കിൽ രേഖ സി.പി.എം പുറത്ത് വിടുമോ? നടന്നത് പൊളിറ്റിക്കൽ ഫണ്ടിങ് അല്ല” ; വീണയുടെ കമ്പനിയുടെ കണക്കുകൾ പുറത്ത് വിട്ട് മാത്യു കുഴൽനാടൻ എം.എൽ.എ

കോട്ടയം: വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണാ വിജയന്റെ എക്സോലോജിക് കമ്പനി സിഎംആർഎല്ലിൽ നിന്ന് കണക്കിൽ കൂടുതൽ പണം വാങ്ങിയിട്ടുണ്ടെന്ന് അ​ദ്ദേഹം വെളിപ്പെടുത്തി.

Advertisements

1 കോടി 72 ലക്ഷം രൂപയാണ് വീണ വാങ്ങിയത്. സേവനത്തിന് നിയമാനുസൃതമായാണ് വീണയുടെ കമ്പനി പണം വാങ്ങിയതെന്നാണ് സിപിഐഎം പറയുന്നത്. 42 ലക്ഷം വാങ്ങിയതിന് IGST നികുതി അടച്ചു. എന്നാൽ 1,72 കോടിക്ക്‌ IGST നികുതി അടച്ചിട്ടില്ല. നികുതി അടച്ചു എങ്കിൽ അതിന്റെ രേഖ സിപിഐഎം പുറത്ത് വിടുമോ എന്ന് അദ്ദേഹം ചോദിച്ചു. പൊളിറ്റിക്കൽ ഫണ്ടിങ് അല്ല നടന്നത് എന്ന് അർത്ഥം. 30 കോടി രൂപ ആണ് കേന്ദ്ര സർക്കാരിന് ഈ വകുപ്പിൽ കിട്ടേണ്ടത്. രേഖകൾ താൻ പുറത്തുവിടുകയാണെന്നും മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീണാ വിജയന്റെ കമ്പനിയുടെ കണക്കുകൾ മാത്യു കുഴൽനാടൻ വ്യക്തമാക്കി. 2015 ലാണ് വീണയുടെ കമ്പനി തുടങ്ങിയത്. ഒരു വർഷം വരവ് ഉണ്ടായിരുന്നില്ല. നഷ്ടം തുണ്ടായതിനെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച കമ്പനിയാണത്. 63 ലക്ഷത്തിലധികം നഷ്ടം വന്നെന്നാണ് കണക്ക്. രണ്ടാം വർഷം 2015-16 ൽ 44 ലക്ഷം നഷ്ടം ഉണ്ടായി.

കർത്തായുടെ ഭാര്യയുടെ പേരിലുള്ള കമ്പനി വീണയുടെ കമ്പനിക്ക് 25 ലക്ഷം രൂപ നൽകി. 2019-20 ൽ 17 ലക്ഷം നഷ്ടമുണ്ടായി. 1.72 ലക്ഷം കരിമണൽ കമ്പനിയിൽ നിന്ന് വാങ്ങി. ഇത് കൂടാതെ 42 ലക്ഷം വാങ്ങിയതായി രേഖ ഉണ്ട്. ലോൺ ആയി വാങ്ങി എന്നാണ് കണക്ക്. വീണയുടെ കമ്പനി 42,48,000 രൂപയാണ് വാങ്ങിയത്. വീണ മാസപ്പടി വാങ്ങിയില്ലാ എന്നാണ് സി പി ഐ എം വിശദീകരിക്കുന്നത്. കരാർ സുതാര്യമെന്നാണ് സി പി ഐ എം നിലപാട്.

ആറ് ലക്ഷം രൂപ മാത്രമാണ് നികുതിയിനത്തിൽ അടച്ചിട്ടുള്ളത്. 1.72 കോടി രൂപ വാങ്ങിയത് കരാർ അനുസരിച്ചാണെങ്കിൽ അതിന് നികുതി അടച്ചിട്ടുണ്ടോ? സിപിഐഎം മുഖ്യമന്ത്രിയുടെ മകളുടെ സെക്യൂരിറ്റി ഏജൻസിയായി മാറി. വീണക്ക് വേണ്ടി സിപിഐഎം ഈ ഗതികേടിൽ എത്തി. ഈ നികുതി പിടിച്ചു വാങ്ങണമെന്ന് ഡിവൈഎഫ്ആ ആവശ്യപ്പെടുമോ? സിപിഐഎമ്മിനോട് സഹതാപം തോന്നുന്നു. ഇനിയും അമ്പേറ്റ് വാങ്ങാൻ താൻ തയാറാണ്.

താൻ ഇനിയും അഴിമതിക്കെതിരെ പോരാടും. പരാതി നൽകിയിട്ട് വേണോ കേന്ദ്ര ഏജൻസിക്ക്‌ ഇതിലൊക്കെ അന്വേഷണം നടത്താൻ. ഈ ഇടപാടിലെ GST തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ധനമന്ത്രി അതിന് തയ്യാറായില്ലാ എങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

വീണാ വിജയനെതിരായ മാസപ്പടി വിവാദം ചർച്ചയായി ഉയർത്തിയപ്പോഴാണ് തനിക്കെതിരെ ആരോപണം ഉയർന്നത്. തനിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ തയ്യാറാണ്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചിട്ടില്ല. താൻ ഉന്നയിച്ച കാര്യങ്ങൾക്ക് പൊതുസമൂഹം പിന്തുണ നൽകി. കോതമം​ഗലത്തെ വീട്ടിൽ മണ്ണിട്ടതിന് തനിക്ക് മറുപടിയുണ്ട്. വാഹനം വീട്ടിലെത്തിക്കാൻ റോഡ് നിർമ്മിക്കാനാണ് പിൻഭാ​ഗത്ത് മണ്ണിട്ടത്. ഇതിന്റെ പേരിലാണ് കുടുംബവീട്ടിൽ റീ സർവ്വേ നടത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Hot Topics

Related Articles