പത്തനംതിട്ട: അടൂര്‍ പരുത്തിപ്പാറയില്‍ യുവാവിനെ കൊന്ന് കുഴിച്ചുമൂടി എന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവാവിന്റെ ഭാര്യ അഫ്സാനയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള അപേക്ഷ സമർപ്പിക്കാനൊരുങ്ങി പൊലീസ്. അപേക്ഷ പൊലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കും.
Advertisements
ഇന്നലെ റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. വാടകവീട്ടില്‍ ഇന്നലെ മണിക്കൂറുകളോളം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവെടുപ്പ് നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നൗഷാദിനെ രണ്ട് വര്‍ഷം മുമ്പാണ് കാണാതായത്. യുവാവിന്റെ മൃതദേഹം, താമസിച്ചിരുന്ന വീട്ടിലെ പുരയിടത്തില്‍ കുഴിച്ചിട്ടതായാണ് സംശയം. അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വടക്കേടത്ത് കാവിലെ വാടക വീട്ടിലും പുരയിടത്തിലും പൊലീസ് എത്തി പരിശോധന നടത്തിയത്.