സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; കല്ലിട്ടുള്ള സര്‍വേയുടെ യഥാര്‍ത്ഥ ലക്ഷ്യം ഭൂമി ഏറ്റെടുക്കല്‍ തന്നെ എന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ വിജ്ഞപനം പുറത്ത് വന്നത് ഇന്നലെ; കോടതി വിധി നിര്‍ണായകം

ദില്ലി: സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Advertisements

കല്ലിട്ടുള്ള സര്‍വേയുടെ യഥാര്‍ത്ഥ ലക്ഷ്യം ഭൂമി ഏറ്റെടുക്കല്‍ തന്നെ എന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ വിജ്ഞപനം പുറത്ത് വന്നത് ഇന്നലെയാണ്. പദ്ധതിയുടെ പേരില്‍ വിവിധ ജില്ലകളില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ നല്‍കിയ വേറെയും ഹര്‍ജികള്‍ കോടതിക്ക് മുന്‍പിലുണ്ട്. ഇപ്പോള്‍ ഭൂമി ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങള്‍ അടക്കം മുറിച്ച് അടയാളങ്ങള്‍ നല്‍കിയുള്ള സര്‍വ്വേയെക്കുറിച്ച് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ കേന്ദ്രാനുമതിക്ക് ശേഷം മാത്രമാണെന്ന് ഉത്തരവുണ്ടെന്നും വിജ്ഞാപനത്തില്‍ സര്‍വ്വെയുടെ ഉദ്ദേശം കാണിച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടു റവന്യു വകുപ്പ് 2021 ഓഗസ്റ്റ് 8 ന് ഇറക്കിയ ഉത്തരവ് ആധാരമാക്കിയാണു സ്ഥലമേറ്റെടുക്കല്‍ സംബന്ധമായ ആരോപണങ്ങളെ സര്‍ക്കാര്‍ പ്രതിരോധിക്കുന്നത്.റെയില്‍വേ മന്ത്രാലയത്തിന്റെ അന്തിമാനുമതിക്കു ശേഷമേ ഭൂമി ഏറ്റെടുക്കല്‍ നിയമ (2013) പ്രകാരമുള്ള നടപടി തുടങ്ങൂവെന്നു റവന്യു വകുപ്പിന്റെ ഉത്തരവിന്റെ അവസാന ഭാഗത്തു പറയുന്നുണ്ട്. എന്നാല്‍ ഈ ഉത്തരവിറക്കി 2 മാസം കഴിഞ്ഞാണു സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ക്കായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇതിനു തൊട്ടുപിന്നാലെ, ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സ്‌പെഷല്‍ ഡപ്യൂട്ടി കലക്ടറെയും 11 സ്‌പെഷല്‍ തഹസില്‍ദാര്‍മാരെയും നിയമിച്ചു റവന്യു വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. ഇതാണ് ആശയക്കുഴപ്പവും സംശയങ്ങളും വര്‍ധിപ്പിക്കുന്നത്.

Hot Topics

Related Articles