നിർത്തിയിട്ട കാറുകളുടെ ഗ്ലാസ് പൊട്ടിച്ച് മൊബൈൽഫോണും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിക്കും : ആലപ്പുഴയിൽ പിടിയിലായത് അന്തർ സംസ്ഥാന മോഷ്ടാവ് 

ആലപ്പുഴ: വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷൻ പരിധികളില്‍ മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന ലജ്നത്ത് വാർഡില്‍ ആരിഫ മൻസിലില്‍ സിനാജ് (50) പിടിയിലായി. ആലപ്പുഴ ഡിവൈ എസ്.പി രൂപികരിച്ച ടീം തിരുവനന്തപുരം ഈഞ്ചക്കല്‍ ഭാഗത്ത് വച്ചാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. സംസ്ഥാനത്തിലെ പല സ്ഥലങ്ങളില്‍ നിന്നും വില കൂടിയ നിരവധി മൊബൈല്‍ ഫോണുകള്‍ മോഷണം ചെയ്യുകയും, നിർത്തിയിട്ടിരിക്കുന്ന കാറുകളുടെ ഗ്ലാസുകള്‍ പൊട്ടിച്ച്‌ അതിനുള്ളിലെ വില കൂടിയ സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്നതാണ് പ്രതിയുടെ പ്രധാനരീതി.

ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിവിധ ജില്ലകളിലെ പൊലീസ് അന്വേഷിച്ച്‌ വരികയാണ്. കോട്ടയം,ആലപ്പുഴ, തിരുവനന്തപുരം,എറണാകുളം തുടങ്ങിയ സ്ഥലങ്ങളിള്‍ കേസുകളുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി ടി.ബി.വിജയന്റെ നേതൃത്വത്തില്‍ നോർത്ത് എസ്.എച്ച്‌.ഒ സുമേഷ് സുധാകരൻ, എസ്.ഐമാരായ സെബാസ്റ്റിൻ ചാക്കോ, ടി.ഡി.നെവിൻ, മോഹൻകുമാർ, സീനിയർ സി.പി.ഒ വിപിൻദാസ്,സി.പി.ഒ ആർ ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം മറ്റൊരു സംഭവത്തില്‍ വീടിന്റെ മുറ്റത്തു നിന്ന് മോഷണം പോയ ബൈക്ക് അരൂർ പെട്രോള്‍ പമ്ബിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.അരൂർ റെയില്‍വേ സ്റ്റേഷനു സമീപം നെടുമ്ബള്ളി വീട്ടില്‍ എ.എസ്. ബിനുവിന്റെ ബൈക്കാണ് വെള്ളിയാഴ്ച രാത്രി മോഷണം പോയത്. ഇന്നലെ ഉച്ചയ്ക്ക് അരൂർ പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ബിനു ബൈക്ക് കണ്ട് തിരിച്ചറിഞ്ഞ് ഏറ്റെടുത്തു.

Hot Topics

Related Articles