ട്രമ്പിൻ്റെ ഉപരോധ വിലക്ക്; റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണയില്ല ; കടുത്ത പ്രതിസന്ധി നേരിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതിക്കായി അനുവദിച്ചിരുന്ന താല്‍ക്കാലിക ഉപരോധ ഇളവുകള്‍ പുതുക്കേണ്ടതില്ലെന്ന് അമേരിക്ക തീരുമാനിച്ചതോടെ കടുത്ത പ്രതിസന്ധി നേരിട്ട് ഇന്ത്യ.അമേരിക്കയുടെ പുതിയ നീക്കം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ ഇടപാടുകള്‍ക്ക് മേല്‍ കർശന നിയന്ത്രണം തിരിച്ചുകൊണ്ട് വരുന്നതാണ്. മാർച്ച്‌ 11-ന് മുൻപ് കടലില്‍ എത്തിയ എണ്ണ സ്വീകരിക്കുന്നതിനായി അനുവദിച്ച കാലാവധി അവസാനിച്ചതായും അത് നീട്ടി നല്‍കില്ലെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി.

Advertisements

ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ‘ഇക്കണോമിക് ഫ്യൂറി’ എന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുകയോ ഇറാനിയൻ പണം ബാങ്കുകളില്‍ സൂക്ഷിക്കുകയോ ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ സെക്കൻഡറി ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇറാന്റെ എണ്ണ വരുമാനം പൂർണ്ണമായും തടഞ്ഞുകൊണ്ട് അവരെ ചർച്ചാ മേശയിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. ഒമാനില്‍ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകള്‍ക്ക് മുൻപ് ഇറാനുമേല്‍ പരമാവധി സാമ്പത്തിക സമ്മർദ്ദം ചെലുത്താനാണ് വാഷിംഗ്ടണിന്റെ നീക്കം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയെ ബാധിക്കുമോ?

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം നിർണ്ണായകമാണ്. കഴിഞ്ഞ ആഴ്ചയാണ് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ഇറാനില്‍ നിന്നുള്ള എണ്ണ ഇന്ത്യയിലെത്തിയത് (4 ദശലക്ഷം ബാരല്‍). ഉപരോധം കടുപ്പിക്കുന്നത് എണ്ണ വിപണിയില്‍ സമ്മർദ്ദം ചെലുത്തിയേക്കാം എങ്കിലും, തങ്ങള്‍ക്ക് ആവശ്യമായ എണ്ണ ശേഖരമുണ്ടെന്നും മറ്റ് രാജ്യങ്ങളില്‍ നിന്ന് എണ്ണ എത്തിക്കാനുള്ള സന്നാഹങ്ങള്‍ തയ്യാറാണെന്നും ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ റഷ്യൻ എണ്ണയുടെ വലിയൊരു ഉപഭോക്താവാണ് ഇന്ത്യ. അതേസമയം, ഒമാൻ ഭാഗത്തുകൂടി കപ്പലുകള്‍ സ്വതന്ത്രമായി കടന്നുപോകാൻ അനുവദിക്കുന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തേക്കാള്‍ ഉപരിയായി സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ തളയ്ക്കാനാണ് ട്രംപ് ഭരണകൂടം നിലവില്‍ മുൻഗണന നല്‍കുന്നത്.

Hot Topics

Related Articles