തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: തമിഴകത്തിന്റെ പ്രിയ ഗായിക ഉമ രമണൻ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിലെ വീട്ടില്‍ ഇന്നലെ ആയിരുന്നു അന്ത്യം. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഗായകൻ എ വി രമണൻ ആണ് ഭർത്താവ്. വിഘ്നേഷ് ആണ് മകൻ. പ്രിയ ഗായികയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്. തമിഴ് സിനിമകളിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ ആണ് ഉമ നാരായണൻ. ‌1977ല്‍ ശ്രീകൃഷ്ണലീല എന്ന ഗാനത്തോടെയാണ് ഉമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഭർത്താവിന് ഒപ്പമായിരുന്നു ഗാനാലാപനം. ഭർത്താവിനൊപ്പം നിരവധി കച്ചേരികളിലും ഇവർ പാടിയിട്ടുണ്ട്.

മുപ്പത്തി അഞ്ച് വർഷത്തില്‍ ആറായിരത്തിലേറെ കച്ചേരികള്‍ ഉമ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ഗാനങ്ങള്‍ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്. ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേള്‍ക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയ പാട്ടുകള്‍ ഇതില്‍ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവാസനമായി പാടിയത്. മണി ശർമ ആയിരുന്നു ഗാനത്തിന് സംഗീതം നല്‍കിയത്.

Hot Topics

Related Articles