“വിലക്കയറ്റമില്ലെന്ന് അറിയാത്തയാൾ മുഖ്യമന്ത്രി മാത്രം; ദന്തഗോപുരത്തിൽ താമസിക്കുന്ന മുഖ്യമന്ത്രി താഴെയിറങ്ങി വന്നാൽ സാധാരണക്കാരന്റെ വിഷമം അറിയാം; എന്തു വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത സ്ഥിതി” : വി ഡി സതീശൻ

തിരുവനന്തപുരം: വിലക്കയറ്റമില്ലെന്ന് അറിയാത്തയാൾ മുഖ്യമന്ത്രി മാത്രമാണെന്നും, ദന്തഗോപുരത്തിൽ താമസിക്കുന്ന മുഖ്യമന്ത്രി താഴെയിറങ്ങി വന്നാൽ, സാധാരണക്കാരന്റെ വിഷമവും സങ്കടവുമറിയാം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെഎസ്ആർടിസിയുടെ കാര്യത്തിൽ നേരത്തേ തീരുമാനമായെന്നും, സിവിൽ സപ്ലൈകോയുടെ കാര്യത്തിലും ഇപ്പോൾ തീരുമാനമായെന്നും അദ്ദേഹം പരിഹസിച്ചു.

Advertisements

3400 കോടി രൂപ സിവിൽ സപ്ലൈകോയ്ക്ക് നൽകാനുണ്ട്. കഴിഞ്ഞ മഹാമാരി കാലത്ത് കിറ്റ് കൊടുത്തതിന്റെ കാശ് കൊടുത്തിട്ടില്ല. എന്നിട്ടും ഒരു നാണവുമില്ലാതെ, കേരളത്തിൽ വിലക്കയറ്റമില്ലെന്നാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നതെന്നും സതീശൻ വിമർശിച്ചു. മാവേലി സ്റ്റോറിൽ സാധനമുണ്ടെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. എന്നാൽ സാധനങ്ങളൊന്നുമില്ല. ഇതുവരെ സപ്ലൈ ചെയ്തതിന്റെ കാശ് കൊടുത്താലല്ലേ ഇനി സപ്ലൈ ചെയ്യൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ ജീവനക്കാർക്ക് ബോണസ് കൊടുത്ത കാശ് പറഞ്ഞുകൊണ്ട് ധനകാര്യമന്ത്രി പറയുന്നത് ഞങ്ങൾ ഇഷ്ടം പോലെ കാശ് കൊടുത്തെന്നാണ്. സർക്കാർ ജീവനക്കാർക്ക് തന്നെ ആറ് ഘഡു കൊടുക്കാനുണ്ട്. 18 ശതമാനമാണ് ഇത്. പണം ധാരാളമായി കൊടുക്കാനുണ്ട്. സ്കൂളിലെ പാചകക്കാർക്ക് പണം കൊടുത്തിട്ട് 12 മാസമായി. കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാർക്ക് സഹായം നൽകുന്ന ആശ്വാസ കിരണം പദ്ധതിയിൽ നിന്ന് പണം കൊടുത്തിട്ട് 12 മാസം കഴിഞ്ഞു.

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് പെൻഷൻ കൊടുത്തിട്ട് മാസങ്ങളായി. ലോട്ടറി, കയർ മേഖല എല്ലായിടത്തും പണം നൽകാനുണ്ട്. ഓണം സങ്കടകരമായി മാറ്റിയിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം എന്തെന്ന് അറിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിന്റേതെന്നതാണ് വിഷമം. എന്ത് വിറ്റാലും ഓണം ഉണ്ണാൻ പറ്റാത്ത സ്ഥിതിയിലേക്ക് പോവുകയാണ്. വീടുകളിലെ ചെലവ് കഴിഞ്ഞ നാല് മാസം കൊണ്ട് 5000 മുതൽ 10000 രൂപ വരെ വർധിച്ചു. കെട്ടിട നികുതി, വെള്ളക്കരം, വൈദ്യുതി ചാർജ്, ഇന്ധന സെസ് എന്നിവ കൂട്ടി. ഇരുമ്പ് കൂടം കൊണ്ട് ഓണക്കാലത്ത് സാധാരണക്കാരുടെ തലയ്ക്കടിച്ച അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നുമില്ലാത്ത സ്ഥിതിയാണ്. എന്നിട്ട് ആരോടാണ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതെന്നും വി ഡി സതീശൻ ചോദിച്ചു. അഞ്ച് ലക്ഷം കൂടുതലുള്ള ചെക്ക് പാസാവില്ല. ഓണക്കാലത്ത് പാവപ്പെട്ടവർക്ക് കൊടുക്കാനുള്ള തുക കൊടുത്തിട്ടില്ല. ആറ് ലക്ഷം പേർക്ക് പോലും കിറ്റ് കൊടുക്കാൻ പറ്റാത്ത സർക്കാറിനെ കുറിച്ച് എന്താണ് പറയുക? ധനകാര്യമന്ത്രിക്ക് ഒന്നുകിൽ ഒന്നുമറിയില്ല അല്ലെങ്കിൽ എല്ലാമറിഞ്ഞിട്ട് ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

Hot Topics

Related Articles