തലയോലപ്പറമ്പ് : ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലയോലപറമ്പ് അടിയം വടക്കേമണപ്പുറത്ത് നവാസിന്റെ മകൻ അജാസ് നവാസാ(23)ണ് മരിച്ചത്. തലയോലപറമ്പ് സ്വദേശിയായ സുഹൃത്ത് സഹദിനൊപ്പം കോതമംഗലത്തു പോയി മടങ്ങിവരുന്നതിനിടയിൽ പിറവം താലൂക്ക് ആശുപത്രി ജംഗ്ഷനിൽ വെള്ളിയാഴ്ച രാവിലെ 10.30 നായിരുന്നു അപകടം.
ലോറിയുമായികൂട്ടിയിടിച്ചു നിയന്ത്രണം വിട്ട ബൈക്കിന്റ പിന്നിലുന്ന അജാസ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജാസിനെ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന അജാസ് രണ്ടു മാസം മുമ്പാണ് നാട്ടിൽ വന്നത്. ഏക മകനാണ്. മാതാവ് : സബിയ.സംസ്‌കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് തലയോലപ്പറമ്പ് ജുമാ മസ്ജിദ്ഖബർസ്ഥാനിൽ