പാലക്കാട്: സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് അട്ടപ്പാടി കോട്ടത്തറ ചന്തക്കാട് സ്വദേശിയായ വ്ലോഗർ മുഹമ്മദലി ജിന്നയെ തമിഴ്നാട്ടിൽ നിന്നെത്തിയ വനിതകൾ കെട്ടിയിട്ട് തല്ലി. അഗളി പൊലീസ് എത്തിയാണ് യുവാവിന്റെ കെട്ടഴിച്ചുവിട്ടത്. സംഭവത്തിൽ യുവാവിനെതിരെയും അടിച്ചവർക്കെതിരെയും പൊലീസ് കേസ് എടുത്തു.
അടിയേറ്റ ജിന്നയെ പൊലീസ് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അട്ടപ്പാടി കോട്ടത്തറയിൽ തുണിക്കട നടത്തുകയാണ് മുഹമ്മദില ജിന്നയെന്ന് പൊലീസ് പറഞ്ഞു. രാവിലെ തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ ജിന്നയുടെ തുണിക്കടയുടെ മുന്നിൽ എത്തി. കടയിൽ നിന്ന് ജിന്നയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുവന്നു. അതിനുശേഷം കെട്ടിയിട്ട് നടുറോഡിലിട്ട് പൊതിരെ തല്ലുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ മോചിപ്പിച്ചത്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാവിനെ അടിക്കാനുള്ള കാരണം നാട്ടുകാർ ചോദിച്ചപ്പോൾ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ചാതാണ് കാരണമെന്നാണ് ഇവർ പറയുന്നത്. കൂടാതെ സ്ത്രീകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ഫോട്ടോയ്ക്ക് താഴെ വൃത്തിക്കെട്ട കമന്റുകൾ ഇടുന്നതും അതിന് താഴെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഇടുന്നതും പതിവാണെന്നും ഇവർ ആരോപിച്ചു.
സ്ത്രീകളുടെ പരാതിയിൽ ജിന്നയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ത്രീകളെ അപമാനിച്ചതുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. ജിന്നയുടെ പരാതിയിൽ സ്ത്രീകൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. നടുറോഡിൽ മർദിച്ചുവെന്ന പരാതിയിലാണ് അഗളി പൊലീസ് തമിഴ്നാട് സ്വദേശികളായ സ്ത്രീകൾക്കെതിരെ കേസ് എടുത്തത്.