പത്തനംതിട്ടയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ; മോഷണം നടത്തിയത് പത്തനംതിട്ട കോയിപ്രത്ത്

പത്തനംതിട്ട: വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് സ്ത്രീയെ ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം കഴുത്തിലെ മാല കവർന്ന രണ്ടു തമിഴ് നാട് സ്വദേശികളായ പ്രതികളിൽ ഒരാളെ കയ്യോടെ പൊലീസ് പിടികൂടി. ഈമാസം 21 ന് വൈകിട്ട് 4 മണിക്ക് കോയിപ്രം കാഞ്ഞീറ്റുകര പേരൂർച്ചാൽ വടക്കിനേത്ത് കെ പി രമണിയമ്മയെയാണ് വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏല്പിച്ച ശേഷം മാല കവർന്നത് കേസിൽ രണ്ടാം പ്രതി തമിഴ്‌നാട് കന്യാകുമാരി കാരൻകാട് പുല്ലുവിള 3/32 ൽ നിന്നും അയിരൂർ പേരൂർച്ചാൽ വടക്കിനേത്ത് വാടകയ്ക്ക് താമസിക്കുന്ന മുത്തുലിംഗമാണ് അറസ്റ്റിലായത്.

Advertisements

രമണിയമ്മയെ കഴുത്തിൽ കുത്തിപ്പിടിക്കുകയും, പുറത്തിടിക്കുകയും, കഴുത്തിലെ മാല പറിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ ഒന്നാം പ്രതി കൈകൊണ്ട് മുഖത്തിടിച്ച് ഒരു പല്ലൊടിയാനും മറ്റും ഇടയാക്കുകയും ചെയ്ത കുറ്റകൃത്യം നടത്തിയശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെ സ്റ്റേഷനിൽ രമണിയമ്മ ഹാജരായി വിവരം പറഞ്ഞതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കോയിപ്രം പോലീസ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മണിക്കൂറുകൾക്കകം രണ്ടാം പ്രതിയെ പേരൂച്ചാലിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്‌നാട് കന്യാകുമാരി പൊട്ടാൽക്കുഴി കൽക്കുളം 8/50 വീട്ടിൽ പ്രദീബൻ ചിദംബരമാണ് ഒന്നാം പ്രതി അറസ്റ്റിലായ രണ്ടാം പ്രതിയെ വിശദമായി ചോദ്യം ചെയ്ത പൊലീസ് ഇയാളുടെ കയ്യിൽ നിന്നും ഇയാളുടെയും സുഹൃത്തിന്റെയും ഉപയോഗത്തിലുള്ള ഓരോ ഫോണുകൾ കണ്ടെടുത്തു.

ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം ഫോണുകൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ് കവർച്ച നടന്ന വീട്ടിൽ നിന്നും പൊലീസ് പിന്നീട് രണ്ടാം പ്രതി ധരിച്ച കൈലി, ചെരുപ്പ്, കൃത്യസ്ഥലത്തിന് സമീപം കാണപ്പെട്ട തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള മോട്ടോർ സൈക്കിൾ എന്നിവ കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി നിർദേശിച്ചതനുസരിച്ച്, തമിഴ്‌നാട്ടിൽ പ്രതികളുടെ പേരിൽ ഏതെങ്കിലും തരത്തിലുള്ള കേസുകൾ നിലവിലുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന് റിപ്പോർട്ട് അയക്കുകയും ഒന്നാം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു കോയിപ്രം എസ് ഐ അനൂപ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിലും ഷെബി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles