കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്ത് ജി.വി.വാർഡിലേക്ക് (ഏഴാം വാർഡ്) നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ആർ. രജിത വിജയിച്ചു. 235 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയം. ബി.ജെ.പി. സ്ഥാനാർഥി കെ.ആർ. അശ്വതിയാണ് രണ്ടാം സ്ഥാനത്ത്.
ഓരോരുത്തരുടെയും വോട്ടുനില
ടി. ആർ. രജിത (കോൺഗ്രസ് -581
കെ.ആർ. അശ്വതി (ബി.ജെ.പി.) – 346
മോളി ജോഷി (സ്വതന്ത്ര )- 335. രാമപുരം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് – സീറ്റ് യുഡിഎഫ് നിലനിർത്തി. പാലാ രാമപുരം ഏഴാം വാർഡ് ഗ്രാമപഞ്ചായത്ത് ഏഴാച്ചേരി ജി.വി വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടി.ആർ രജിത (രജിത ഷിനു) യാണ് 235 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. എൻഡിഎ സ്ഥാനാർത്ഥി അശ്വതി കെ.ആർ ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മോളി ജോഷി വെള്ളച്ചാലിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ഷൈനി സന്തോഷിനെ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ് നടന്നത്. കോൺഗ്രസിനൊപ്പമായിരുന്ന ഷൈനി, കേരള കോൺഗ്രസ് (മാണി) വിഭാഗത്തിലേക്ക് കൂറുമാറിയതോടെയാണ് അയോഗ്യയാക്കിയത്.