തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിലെ അപകടമൊഴിവാക്കാൻ ഗ്രാഫിക്സ് ഒഴിവാക്കി വെള്ളനിറം നിർബന്ധമാക്കിയ സർക്കാർ കെഎസ്‌ആർടിസി ബസുകള്‍ പുറത്തിറക്കുന്നത് വർണ്ണചിത്രങ്ങളുമായി.പുതിയ സ്ലീപ്പർ ബസുകളിലാണ് വമ്ബൻ ചിത്രങ്ങള്‍ ഇടം പിടിച്ചിട്ടുള്ളത്. ഇത്തരം ചിത്രങ്ങള്‍ ടൂറിസ്റ്റ് ബസുകളില്‍ പതിച്ചപ്പോള്‍ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധതിരിച്ച് അപകടമുണ്ടാക്കുന്നുവെന്നായിരുന്നു ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍. റോഡ്സുരക്ഷയില്‍ സർക്കാരിന്റെ ഇരട്ട നിലപാട് ആക്ഷേപത്തിന് ഇടയാക്കുകയാണ്.
സ്വന്തം ബസുകള്‍ക്ക് നിറം നല്‍കാൻ കെഎസ്‌ആർടിസിക്ക് അധികാരമുണ്ടെങ്കിലും വമ്ബൻ ചിത്രങ്ങള്‍ പതിക്കാൻ അനുവദിച്ചതിലെ പക്ഷപാതമാണ് ടൂറിസ്റ്റ് ബസ് ഉടമകള്‍ ചോദ്യം ചെയ്യുന്നത്. തങ്ങള്‍ക്ക് ബാധകമായ റോഡ് സുരക്ഷാ മാനദണ്ഡം കെഎസ്‌ആർടിസിക്ക് ബാധകമല്ലേ എന്ന അവരുടെ ചോദ്യത്തിന് മുന്നില്‍ മോട്ടോർവാഹനവകുപ്പ് നിശബ്ദത പാലിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎസ്‌ആർടിസിയിലെ ചിത്രങ്ങള്‍ അതിര് കടന്നെങ്കിലും ഗതാഗത മന്ത്രിയുടെ മകന്റെ രൂപകല്‍പന ആയതിനാല്‍ എതിർക്കാൻ മോട്ടോർ വാഹനവകുപ്പ് തയാറായിട്ടില്ല. ഇരട്ട നീതിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ടൂറിസ്റ്റ് ബസ് ഉടമകള്‍. റോഡിലുള്ള മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ ആകർഷിച്ച് അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് ആരോപിച്ചാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി വെള്ള നിറം നിർബന്ധമാക്കിയത്.
സർക്കാർ നിർദേശപ്രകാരമായിരുന്നു നടപടി.. 2022 ഒക്ടോബറില്‍ പാലക്കാട് വടക്കഞ്ചേരിയില്‍ ഒമ്ബതുപേരുടെ മരണത്തിന് ഇടക്കായ ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെയാണ് റോഡ് സുരക്ഷ കണക്കിലെടുത്ത് കളർകോഡ് ഏർപ്പെടുത്തിയത്. ടൂറിസ്റ്റ് ബസുകളിലെ ഗ്രാഫിക്സുകള്‍ അതിര് വിടുന്നുവെന്നായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തല്‍.
പെട്ടെന്ന് കണ്ണില്‍പെടുന്ന വെള്ളനിറം പതിച്ചാല്‍ അപകടം കുറയുമെന്ന വിശദീകരണമാണ് മോട്ടോർവാഹനവകുപ്പ് നല്‍കിയത്. രണ്ട് ലക്ഷം രൂപയിലധികം ചെലവിട്ട ഗ്രാഫിക്സുകളാണ് സർക്കാർ നിർബന്ധപ്രകാരം ഒരോ സ്വകാര്യബസിനും നീക്കം ചെയ്യേണ്ടിവന്നത്. പകരം വെള്ള പെയിന്റ് അടിക്കുന്നതിനും അരലക്ഷത്തിലേറെ ചെലവായി.ലോക്ഡൗണ്‍ ഏല്‍പിച്ച സാമ്ബത്തിക പ്രതിസന്ധിക്ക് ശേഷം തിരിച്ചുകയറിവന്ന സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു നിറം മാറ്റം.
ഇതുകാരണം രണ്ടായിരത്തോളം ബസുകള്‍ സംസ്ഥാനത്തിന് പുറത്തേയ്ക്ക് വിറ്റുപോയി. ചിലർ മറ്റു സംസ്ഥാനങ്ങളിലേക്ക് പെർമിറ്റ് മാറ്റി. വൻതുക മുടക്കി ഓള്‍ഇന്ത്യാടൂറിസ്റ്റ് പെർമിറ്റ് എടുത്ത് നിറം നിലനിർത്തിയവരുമുണ്ട്. ടൂറിസ്റ്റ് ബസുകള്‍ക്ക് കളർകോഡ് ഏർപ്പെടുത്തിയത് പിൻവലിക്കാൻ അടുത്തിടെ ശ്രമം നടന്നെങ്കിലും ട്രാൻസ്പോർട്ട് അതോറിട്ടി തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.
മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന വിധത്തില്‍ വാഹനങ്ങളില്‍ ഗ്രാഫിക്സുകള്‍ പാടില്ലെന്നാണ് നിയമം. വാഹന നിർമാതാക്കളുടെ പുതിയ മോഡലുകള്‍ക്ക് നിരത്തില്‍ ഇറക്കാൻ അനുമതി നല്‍കുമ്ബോള്‍ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആർഎഐ) ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജൻസികള്‍ ഇക്കാര്യം ഉറപ്പുവരുത്താറുണ്ട്. ഫാക്ടറി നിർമിത ബസ് കോച്ചുകളില്‍ കേന്ദ്രനിബന്ധന കൃത്യമായി പാലിക്കാറുണ്ട്. വമ്ബൻ ഗ്രാഫിക്സുകള്‍ ഉപയോഗിക്കാറില്ല.