കോട്ടയം : റ്റി.റ്റി.ചാക്കോയുടെ വിയോഗത്തിലൂടെ ജീവിതത്തിലെ നിർണായക തീരുമാനത്തിന് മാർഗനിർദേശം പകർന്ന ഗുരുനാഥനെയാണ് നഷ്ടമാകുന്നതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. അധ്യാപകനായ റ്റി.റ്റി.ചാക്കോയാണ് വിദ്യാർത്ഥിയായിരുന്ന തനിക്ക് വൈദിക സെമിനാരി പ്രവേശനത്തിന് വേണ്ട നിർദേശങ്ങൾ നൽകിയത്. സ്ക്കൂളിൽ പഠിപ്പിച്ചിട്ടില്ലെങ്കിലും പള്ളിയിലെ സണ്ടേസ്ക്കൂൾ അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ആത്മീയനിറവ് നേടാനായത് സൗഭാഗ്യമായി കരുതുന്നു. ശിഷ്യഗണങ്ങളെ കരുതുന്ന ഗുരുവായിരുന്നു അദ്ദേഹം. മലങ്കരസഭയുടെ മാനേജിംഗ് കമ്മിറ്റി അംഗം, എം.ഡി സെമിനാരി സ്ക്കൂൾ ഗവേണിംഗ് ബോർഡ് അംഗം തുടങ്ങി നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചു. മാതൃ ഇടവകയായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളി ഇടവകാഗം എന്ന നിലയിലും ആത്മബന്ധമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ശ്രീ.റ്റി.റ്റി ചാക്കോയെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരിച്ചു.
നഷ്ടമായത് ഗുരുതുല്യനെ : പരിശുദ്ധ കാതോലിക്കാ ബാവാ


