വൈക്കം: മംഗലാപുരത്തു നിന്നും കോട്ടയം വഴി മൂന്നാറിലേയ്ക്കു തലയോലപ്പറമ്പിലൂടെ ഹാഷിഷ് ഓയിൽ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. കുലശേഖരമംഗലം സുദർശനാലയത്തിൽ എസ്. രോഹിത് (24), കാസർകോട് നീലേശ്വരം വ്യൂവേഴ്സ് സ്ട്രീറ്റ് ശ്രീദേവി നിലയത്തിൽ പ്രത്യൂരാജ് (25) എന്നിവരാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മറവൻതുരുത്ത് ചുങ്കം ഭാഗത്ത് പോലിസ് വാഹന പരിശോധന നടത്തിയപ്പോഴാണ് ബൈക്കിൽ എത്തിയ യുവാക്കൾ തലയോലപ്പറമ്പ് പോലീസിന്റ പിടികൂടിയത്.ഇവരിൽ നിന്നും അഞ്ച് മില്ലിഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.
മൂന്നാർ അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിലാണ് രോഹിത് ജോലി ചെയ്യുന്നത്. പ്രത്യുരാജ് മംഗലാപുരത്തു നിന്ന് കൊണ്ടുവന്ന ഹാഷിഷ് ഓയിൽ രോഹിതിനെയും കൂട്ടി മൂന്നാറിലേക്കു കൊണ്ടുപോകാനായി ശ്രമിക്കുമ്പോഴാണ് മറവൻതുരുത്ത് ചുങ്കത്ത് ഇരുവരും പിടിയിലാകുന്നത്. കുലശേഖരമംഗലം സ്വദേശി ഓടിപ്പോയെങ്കിലും പോലിസ് പിൻതുടർന്ന് പിടികൂടി.