ഓട്ടോറിക്ഷയുടെ തവണ അടവ് മുടങ്ങി; കോട്ടയം കളത്തിപ്പടി ആനത്താനത്ത് വീട് കയറി ഗുണ്ടാ ആക്രമണം; അക്രമി സംഘത്തിൽ ഒരാൾക്ക് കുത്തേറ്റു; കുത്തേറ്റയാളുടെ നില അതീവ ഗുരുതരം

കോട്ടയം: കളത്തിപ്പടി ആനത്താനത്ത് വീട് കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ അക്രമി സംഘത്തിലെ ഒരാൾക്ക് കുത്തേറ്റു. ഓട്ടോറിക്ഷക്കായി എടുത്ത വാഹന വായ്പ കുടിശിഖയായതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികൾ എന്ന് പറഞ്ഞ് എത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.

Advertisements

വാഹനം പിടിക്കാനായി വിജയപുരം പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കോടൻചെരുവിൽ കെ.എസ് ജോസഫ് ( 62 ) രജ്ഞിത്ത് (38), അജിത്ത് (36) എന്നിവരുടെ വീട്ടിലാണ് എത്തിയത്. തുടർന്ന് കയ്യാങ്കളിക്കിടെ അക്രമിസംഘം കത്തി വീശിയപ്പോൾ രഞ്ജിത്തിന്റെ ചൂണ്ടുവിരൽ അഗ്രം മുറിഞ്ഞു വിട്ടുപോയി. ഇതിനൊപ്പമാണ് അടുത്തു നിന്ന അക്രമി സംഘത്തിലൊരാൾക്കും വയറിൽ ആഴത്തിൽ കത്തി കൊണ്ട് മുറിവേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആന്തരീകാവയവങ്ങൾക്കും മുറിവേറ്റിട്ടുണ്ട്. വീട്ടുകാരെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. വീട്ടിലെ ജനൽചില്ലുകൾ, ടിവി, ഗൃഹോപകരണങ്ങൾ തകർന്നിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു. ഓട്ടോറിക്ഷയുടെ തിരിച്ചടവ് ഒരു തവണ മുടങ്ങിയതിനായിരുന്നു ആക്രമണമെന്നും ഇവർ പറയുന്നു.
കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.

Hot Topics

Related Articles