ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും വിദ്യാർത്ഥി പ്രതിപക്ഷ സംഘടനയായ ‘സിജെപി’ (Cockroach Janta Party) നടത്തിവന്ന ശക്തമായ പ്രക്ഷോഭത്തിന് ഒടുവിൽ കേന്ദ്ര സർക്കാർ വഴങ്ങി.
രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ രാജി കത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി
നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കണമെന്നും ആവശ്യപ്പെട്ട് സിജെപി ഡൽഹിയിൽ നടത്തിയ ‘സൻസദ് ചലോ’ മാർച്ച് വലിയ ജനശ്രദ്ധ നേടിയിരുന്നു.
ജന്തർ മന്തറിൽ ആഴ്ചകളായി തുടരുന്ന പ്രതിഷേധങ്ങളിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി തങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായി സിജെപി ഉന്നയിച്ചിരുന്നു.
പ്രതിപക്ഷ പാർട്ടികളും സിജെപി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പാർലമെന്റിൽ പ്രതിഷേധം കടുപ്പിച്ചതോടെ സഭാനടപടികൾ പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു.
രാജ്യത്തെ പരീക്ഷാ സംവിധാനങ്ങൾ പൂർണ്ണമായി പരിഷ്കരിക്കുമെന്നും, ക്രമക്കേടുകളിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ രാഷ്ട്രപതി ഭവനിൽ നിന്ന് ഉണ്ടാകും.


