കോൺഗ്രസിലെ ശീതസമരം മുറുകുമ്പോൾ സംസ്ഥാന തല
കോൺക്ലേവിൽ മുഖ്യപ്രഭാഷകനായി തരൂരിന് ക്ഷണം; ചെന്നിത്തലയുടെ ‘ചെണ്ട ‘പ്രയോഗത്തിന് മറുപടിയുമായി തരൂർ

തിരുവനന്തപുരം: ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍. താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക്
വേണ്ടിയാണെന്ന് ശശി തരൂർ പറഞ്ഞു.
എല്ലാം ചെയ്യുന്നത് പാർട്ടിക്ക് അകത്തു
നിന്നാണ്. തന്റെ പ്രവർത്തനം പാർട്ടി
അംഗങ്ങൾക്ക് വേണ്ടിയാണെന്നും ഒരു
പ്രശ്നവുമില്ലെന്നും ശശി തരൂർ
കൂട്ടിച്ചേർത്തു. തിരുവനന്തപുരം
നഗരസഭയിലെ സമരവുമായി ബന്ധപ്പെട്ട്
ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്
പ്രവർത്തകരെ തരൂരർ സന്ദർശിച്ചു.
ഇവർക്ക് ആവശ്യമായ നിയമസഹായം
നൽകുമെന്ന് തരൂർ ഉറപ്പ് നൽകി.

പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാകുന്നു എന്ന
തരത്തിൽ വാർത്തകൾ വരാൻ
ഇടവക്കുന്നത് ശരിയല്ലെന്ന് മുതിർന്ന
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ്
ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം
ആണിത്.അഭിപ്രായ വ്യത്യാസങ്ങൾ
പറയാൻ പാർട്ടിയിൽ ഇടമുണ്ടെന്നും
പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാവരും പ്രവർത്തിക്കാനെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. തരൂരിന്റെ മലബാർ പര്യടനത്തെ കുറിച്ചും
അതിന്മേലുള്ള കോൺഗ്രസ്
നേതാക്കളുടെ പ്രതികരണത്തെ
കുറിച്ചുമുള്ള ചോദ്യങ്ങൾക്കായിരുന്നു
ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം, സംസ്ഥാന തലത്തിലെ
കോൺഗ്രസ് വേദികളിൽ ശശി തരൂരിന്റെ
സാന്നിദ്ധ്യം ചർച്ചയാകുമ്ബോൾ തരൂരിനെ
കൊച്ചിയിൽ ഇറക്കാൻ ഒരുങ്ങുകയാണ്
പ്രൊഫഷണൽ കോൺഗ്രസ്. കെപിസിസി
പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ
നേതാവ് വി ഡി സതീശനും ഒപ്പമാണ് ശശി
തരൂരിനും ക്ഷണം. മൂന്ന് പേർക്കും തുല്യ
പ്രാധാന്യം നൽകിയാണ് പ്രചാരണം. ഡോ.
എസ് എസ് ലാലും മാത്യുകുഴൽനാടൻ
എംഎൽഎയുമാണ് പ്രധാന സംഘാടകർ.
ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല
കോൺക്ലേവിൽ മുഖ്യപ്രഭാഷകൻ
ആയിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി.

Hot Topics

Related Articles