കടവുപുഴ പാലം യാഥാര്‍ഥ്യത്തിലേക്ക്ജോസ് കെ.മാണി

  
പാലാ : നിയോജക മണ്ഡലത്തിലെ മൂന്നിലവ് – മേച്ചാല്‍ ചക്കിക്കാവ് റോഡില്‍ മീനച്ചിലാറിനു കുറുകെയുള്ള കടവുപുഴ പാലം പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുമതി ലഭ്യമായതായി ജോസ് കെ.മാണി എം.പി അറിയിച്ചു. 239 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. ഇതുമായി ബന്ധപ്പെട്ട്  ധനകാര്യ മന്ത്രി ശ്രീ കെ ബാലഗോപാലുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി പ്രദേശവാസികള്‍ അനുവഭിച്ചുവരുന്ന ദുതിരത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

Advertisements

 മീനച്ചിലാറിന് കുറുകെയുള്ള കടവുഴ പാലം 2021 ലെ  വെള്ളപ്പൊക്കത്തിലാണ് തകര്‍ന്നത്.   പാലത്തിന്റെ ഒരു സ്ലാബ് പൂര്‍ണമായി താഴേക്ക് പതിക്കുകയും കാല്‍നടയാത്രപോലും പോലും സാധ്യമല്ലാതായതിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്തു വകുപ്പ് പുതിയപാലം രൂപകല്‍പന ചെയ്തത്. നിലവില്‍ ഭരണാനുമതി നല്‍കുവാനുള്ള തുക ബഡ്ജറ്റില്‍ ഇല്ലാത്ത  സാഹചര്യത്തിലാണ് ധനകാര്യമന്ത്രിയുടെ പ്രത്യേക ഉത്തരവ്.  കടപുഴ പാലം അടിയന്തരമായി പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്ന് പുതിയ പഞ്ചാത്ത് ഭരണസമിതി അംഗങ്ങളും, പ്രദേശവാസികളും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നതായും ജോസ് കെ.മാണി എം.പി അറിയിച്ചു.

Hot Topics

Related Articles